മൂന്ന് സ്ഥാനാർഥികളും പത്തനംതിട്ടയിൽ
Thursday, April 25, 2024 3:21 AM IST
പത്തനംതിട്ട നഗരത്തിൽ നടന്ന കലാശക്കൊട്ടിലാണ് സ്ഥാനാർഥികളായ ആന്‍റോ ആന്‍റണി (യുഡിഎഫ്), തോമസ് ഐസക് (എൽഡിഎഫ്), അനിൽ കെ. ആന്‍റണി (എൻഡിഎ) എന്നിവർ അണി ചേർന്നത്.

നഗരത്തിൽ ഉച്ചകഴിഞ്ഞതു മുതൽ പ്രവർത്തകർ തങ്ങൾക്കു മുൻകൂട്ടി നിശ്ചയിച്ചു നൽകിയ റോഡുകളിൽ അണിനിരന്നു തുടങ്ങി. മണ്ഡല പര്യടനത്തിലായിരുന്ന ആന്‍റോ ആന്‍റണിയും അനിൽ കെ. ആന്‍റണിയും കലാശക്കൊട്ടിനായി പത്തനംതിട്ടയിലേക്ക് ഓടി എത്തുകയായിരുന്നു.
മണ്ഡല പര്യടനം പൂർത്തിയാക്കിയ തോമസ് ഐസക് കലാശക്കൊട്ട് വേദിയിലേക്ക് നേരത്തേ എത്തി.

പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സ്ഥാനാർഥികളെത്തിയതോടെ കൊട്ടിക്കലാശത്തിന്‍റെ ആവേശം വർധിച്ചു. നഗരത്തിലെ അബാൻ ജംഗ്ഷനിലായിരുന്നു കൊട്ടിക്കലാശം. സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽനിന്നു വാഹനങ്ങളിൽ പ്രകടനമായാണ് പ്രവർത്തകരെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനൊപ്പം മന്ത്രി വീണാ ജോർജും മുഴുവൻ സമയവും ഉണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിക്കൊപ്പം പ്രവർത്തകർക്ക് ആവേശം പകർന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ അനിൽ തോമസ്, ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവരും ഉണ്ടായിരുന്നു.

അനിൽ ആന്‍റണിക്കൊപ്പം ബിജെപി ജില്ലാ നേതാക്കളും ഉണ്ടായിരുന്നു. കലാശക്കൊട്ടിനായി മുൻകൂട്ടി ക്രമീകരണം ചെയ്ത് നിർദേശങ്ങൾ നൽകിയിരുന്നതിനാൽ സംഘർഷം ഒഴിവായി.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം എല്ലായിടത്തും നേരത്തേ നിലയുറപ്പിച്ചിരുന്നു.