വോട്ടവകാശം വിനിയോഗിക്കണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
Wednesday, April 24, 2024 4:03 AM IST
തിരുവല്ല: ഉത്തരവാദിത്വ ബോധത്തോടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഡോ. തിയാഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും വിഭാഗീയതകള്‍ക്കതീതമായ നിലപാടുള്ളവരും പൊതു ജീവിതത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നവരും വിജയിച്ചു വരേണ്ടത് ജനാധിപത്യത്തിന്‍റെ നിലനില്‍പിനാവശ്യമാണെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, വന്യജീവി ആക്രമണം ഉള്‍പ്പെടെ നിരവധി നീറുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളെ വേട്ടയാടുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരും പരിഹാരത്തിന് ശ്രമിക്കുന്നവരും തെരഞ്ഞെടുക്കപ്പെടണം.

രാജ്യം കാത്തുസൂക്ഷിച്ച ബഹുസ്വരതയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം. വൈവിധ്യമാണ് ഇന്ത്യയുടെ ചാരുത. അതില്‍ വിള്ളല്‍ വീണുകൂടാ. വെറുപ്പും വിദ്വേഷവും വളരാന്‍ അനുവദിച്ചുകൂടെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.