മൊട്ടുസൂചി മുതല്‍ വിവിപാറ്റ് വരെ; ബൂത്തുകളിലേക്ക് കൊണ്ടുപോയത് 195 ഇനങ്ങള്‍
Friday, April 26, 2024 3:22 AM IST
പത്തനംതിട്ട: വോട്ടെടുപ്പിനായി ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് വോട്ടിംഗ് യന്ത്രങ്ങള്‍ മുതല്‍ മൊട്ടുസൂചി വരെ. വിവിധയിനം പോസ്റ്ററുകള്‍, കവറുകള്‍, ഫോറങ്ങള്‍, എല്‍ഇഡി ബള്‍ബ് വരെ ഇതിലുള്‍പ്പെടും.

195 ഓളം ഇനങ്ങള്‍ ഉള്‍പ്പെടുന്ന ബാഗുകളാണ് ഓരോ ബൂത്തിനുമുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാർ ഏറ്റുവാങ്ങിയത്. ഒപ്പമുള്ള മൂന്നു ജീവനക്കാരെയും കൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍തന്നെ നല്‍കിയിട്ടുള്ള ചെക്ക് ലിസ്റ്റുമായി പ്രിസൈഡിംഗ് ഓഫീസര്‍ ഇത് ഒത്തുനോക്കിയശേഷമാണ് ബൂത്തുകളിലേക്ക് പോകാനായി വാഹനങ്ങളിലേക്ക് മാറ്റിയത്.

ഉച്ചയോടെ വിതരണ പ്രക്രിയ പൂർത്തിയായി. വിദൂരങ്ങളിലെ ബൂത്തുകളിലേക്കുള്ള വാഹനങ്ങളാണ് ആദ്യം അയച്ചു തുടങ്ങിയത്. ഇന്നു വൈകുന്നേരം വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കി ഇവിഎമ്മുകൾ വിതരണ കേന്ദ്രങ്ങളിലാണ് തിരികെ എത്തിക്കേണ്ടത്. ഇതിനൊപ്പം നൽകിയിട്ടുള്ള എല്ലാ സാധനങ്ങളുടെയും ഉപയോഗശേഷമുള്ള കണക്കുകളും കൃത്യമായി നൽകണം.