മദ്യനിരോധനം ഏര്‍പ്പെടുത്തി
Wednesday, April 24, 2024 4:03 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ഇന്നു വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിവസമായ 26 ന് വൈകുന്നേരം ആറു വരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

രണ്ടു ദിവസമാണ് (48 മണിക്കൂര്‍) ജില്ലയില്‍ മദ്യവില്പന ശാലകള്‍ അടച്ചിടുക. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിന്‍റെ ഭാഗമായാണ് 48 മണിക്കൂര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

26ന് അവധി

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനമായ 26ന് സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിംഗ് ഡ്യൂട്ടിയിലുള്ള 1,162 ഉദ്യോഗസ്ഥര്‍ ഇതേവരെ വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ വോട്ടു രേഖപ്പെടുത്തിയ മണ്ഡലം മാവേലിക്കരയാണ്. 432 വോട്ട്.