ഇന്ന് നിശബ്ദ പ്രചാരണം
Thursday, April 25, 2024 3:21 AM IST
പത്തനംതിട്ട: പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ പോളിംഗ് ബൂത്തിനു സമീപം സ്ഥാനാര്‍ഥികളുടെയോ, രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ നേതൃത്വത്തിലുള്ള പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് സംബന്ധമായ ഒരുവിധത്തിലുമുള്ള പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങളും ടെലിവിഷന്‍, സിനിമ സമാനമായ മാധ്യങ്ങള്‍ ഉപയോഗിച്ചും നടത്താന്‍ പാടില്ല. നാടകം, സംഗീതം, വിനോദ-സാഹസിക പരിപാടികള്‍ തുടങ്ങിയവ പോളിംഗ് സ്റ്റേഷന്‍റെ പരിധിയില്‍ നടത്തരുത്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴയോ, തടവോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. വോട്ടറെ സ്വാധീനിക്കുന്നതോ, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നതോ ആയ ഏതൊരു നടപടിയും ഇതിന്‍റെ പരിധിയില്‍ വരും.

വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന്‍റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പാടില്ല. പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ പരിധിക്ക് പുറത്ത് മാത്രമേ സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും ഇലക്‌ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. ഒരു ടേബിളും രണ്ട് ചെയറും ഒരു കൊടിയും ഒരു ബാനറും മാത്രമേ ബൂത്തുകളില്‍ ഉപയോഗിക്കാവൂ.

പോളിംഗ് ഏജന്‍റിനെ നിയമിക്കുന്നതിന് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഏജന്‍റ് ഫോം 10 ല്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും റിലീഫ് പോളിംഗ് ഏജന്‍റായി ഒരു പോളിംഗ് ഏജന്‍റിനെ കൂടെ നിയമിക്കാം. പോളിംഗ് ബൂത്തിനുളളില്‍ ഒരു സമയത്ത് ഒരു സ്ഥാനാര്‍ഥിയുടെ ഒരു പോളിംഗ് ഏജന്‍റിനെ മാത്രമേ അനുവദിക്കൂ.

സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് ഇന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസമായ നാളെയും ജില്ലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.