ആരോപണങ്ങള്‍ യുഡിഎഫ് തെളിയിക്കണം: സിപിഎം
Wednesday, April 24, 2024 4:18 AM IST
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ പരാജയം ഉറപ്പിച്ച കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് സ്ഥലജല വിഭ്രാന്തിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. എല്‍ഡിഎഫിനെതിരേ കുറെദിവസങ്ങളായി കെട്ടുകഥകളേക്കാള്‍ വെല്ലുന്ന പരിഹാസ്യമായ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഒരു ലക്ഷം കള്ളവോട്ടിന് ശ്രമമെന്നാണ് എല്‍ഡിഎഫിനെതിരേ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണവും വ്യാജ വോട്ടും ഇവിടെ ആരാണ് ചെയ്തതെന്ന് നാട്ടിലെല്ലാവര്‍ക്കും അറിയാം. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് അടൂര്‍ കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം കൊടുത്തത് യൂത്ത്‌കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലാണ്. ഇതിനെതിരേ പോലീസ് കേസെടുക്കുകയും ദിവസങ്ങളോളം സംസ്ഥാന പ്രസിഡന്‍റ് ജയിലില്‍ കഴിയുകയും ചെയ്തു.

കഴിഞ്ഞദിവസം മെഴുവേലിയില്‍ ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പ് വേളയില്‍ കള്ളവോട്ടിന് കേസെടുക്കപ്പെട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെയാണ്. ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ മാറ്റാനാണ് സിപിഎമ്മിനും എല്‍ഡിഎഫിനുമെതിരേ ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.