സ്വയം മുറിവേല്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു; ബാങ്ക് വായ്പാ കുടിശിക മരണകാരണമെന്ന് ബന്ധുക്കൾ
Friday, March 29, 2024 2:41 AM IST
അടൂർ: എട്ടുവർഷമായി തളർന്നു കിടന്ന ഗൃഹനാഥൻ വയറ്റിൽ സ്വയം മുറിവേല്പിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. അടൂർ തുവയൂർ തെക്ക് രമ്യാ ഭവനിൽ യശോധരനാണ് (57) മരിച്ചത്. അടിവയറ്റിൽ കത്രിക ഉപയോഗിച്ച് മുറിവേല്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

എട്ടുവർഷംമുമ്പ് മരത്തിൽ നിന്നും വീണ് ഗുരതര പരിക്കേറ്റതിനെത്തുടർന്നാണ് യശോധരൻ തളർന്നു കിടപ്പിലായത്. മാർച്ച് 21നു പുലർച്ചെയാണ് വീട്ടുകാർ വയറിന് മുറിവേറ്റ നിലയിൽ യശോധരനെ കണ്ടത്.

തുടർന്ന് മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം മരിച്ചു. ബാങ്ക് വായ്പ കുടിശിക വന്നതിൽ കുറച്ചുദിവസങ്ങളായി യയോധരൻ മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു.

വായ്പാ കുടിശിക അടയ്ക്കണമെന്നും അല്ലെങ്കിൽ തുടർനടപടികൾ എടുക്കുമെന്നും കാണിച്ച് ബാങ്ക് നോട്ടീസും നൽകിയിരുന്നു. ഇതിന്‍റെ വിഷമമാണ് ഇത്തരം കൃത്യത്തിലേക്ക് കടക്കാൻ കാരണമെന്ന് യശോധരന്‍റെ ഭാര്യ കെ. ഉഷാകുമാരി പറഞ്ഞു.