വിനയത്തിന്‍റെ മാതൃകയുമായി കാൽകഴുകൽ ശുശ്രൂഷ.
Friday, March 29, 2024 2:41 AM IST
പത്തനംതിട്ട: പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തോടനുബന്ധിച്ച് ഈശോ ഒരുക്കിയ അത്താഴ സമയത്ത് ശിഷ്യരുടെ പാദങ്ങൾ കഴുകി ലോകത്തിനു കാട്ടിയ എളിമയുടെയും ശുശ്രൂഷയുടെയും മാതൃക പിന്തുടരണമെന്ന ആഹ്വാനവുമായി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ.

സീറോ മലബാർ, ലത്തീൻ ഇടവകകളിൽ പെസഹശുശ്രൂഷയുടെ ഭാഗമായി തന്നെ കാൽകഴുകൽ ശുശ്രൂഷ നടന്നു. കാർമികരായ വൈദികർ തന്നെയാണ് വിശ്വാസികളുടെ കാലുകൾ കഴുകി ചുംബിച്ചത്.

മലങ്കര ക്രമത്തിൽ ബിഷപ്പുമാർ കാർമികരായി പെസഹ ശുശ്രൂഷ നിർവഹിച്ച ദേവാലയങ്ങളിൽ മാത്രം ഉച്ചകഴിഞ്ഞ് കാൽകഴുകൽ ശുശ്രൂഷ നടത്തി.

പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരായ സാമൂവേൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ കാർമികത്വം വഹിച്ചു.

തിരുവൻവണ്ടൂർ സെന്‍റ് ജോൺസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് കാൽകഴുകൽ ശുശ്രൂഷ നടത്തി.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരുമല സെമിനാരി ദേവാലയത്തിൽ ഗീവർഗീസ് മാർ ബർണബാസ്, വെണ്ണിക്കുളം സെന്‍റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിൽ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കുരന്പാല സെന്‍റ് തോമസ് പള്ളിയിൽ ജോഷ്വാ മാർ നിക്കോദിമോസ്, തുന്പമൺ നോർത്ത് കാദീശ്ത്താ പള്ളിയിൽ ഗീവർഗീസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാർ കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു.