കാട്ടാനയെ ഭയന്ന് ജീവിതം: ബൗണ്ടറിയില്‍ ഉറക്കമില്ലാ രാവുകള്‍
Thursday, March 28, 2024 3:47 AM IST
പത്തനംതിട്ട: വടശേരിക്കര ബൗണ്ടറി നിവാസികള്‍ക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. ജനവാസ മേഖലയാണെങ്കിലും ഇവിടേക്ക് കാട്ടാനയും മറ്റു മൃഗങ്ങളും യഥേഷ്ടം എത്തുന്നു. യാതൊരു സുരക്ഷിതത്വവും ഇല്ലാത്തതിനാല്‍ മൃഗങ്ങളെ ഓടിക്കാന്‍ ആളുകള്‍ ഉറക്കമൊഴിച്ച് കാത്തിരിപ്പാണ്. ചൊവ്വാഴ്ച രാത്രി ഇത്തരത്തില്‍ ഓടിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്കാണ് കാട്ടാന കയറി വന്നത്.

രാത്രി 9.30ഓടെ വടശേരിക്കര ബൗണ്ടറി ജംഗ്ഷനു സമീപം ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. ബൗണ്ടറി ചെമ്പരത്തിമൂട്ടില്‍ മജീഷ്, പനച്ചിക്കല്‍ രതീഷ് എന്നിവരാണ് ആനയുടെ മുമ്പില്‍പെട്ടത്. ആനയെ കണ്ട് ഓടുന്നതിനിടെ ഇരുവര്‍ക്കും വീണു പരിക്കേറ്റു. മജീഷിനെ ആന ആക്രമിക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളില്‍ ആന ഇറങ്ങിയതറിഞ്ഞ് പഞ്ചായത്ത് മെംബര്‍ ജോര്‍ജുകുട്ടി വാഴപ്പിള്ളേത്തിന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചിറ്റാര്‍ റോഡരികില്‍ കാത്തു നില്‍ക്കുകയായിരുന്നു. വനപാലകരെയും വിവരം അറിയിച്ചിരുന്നു. പടക്കം പൊട്ടിച്ചും ബഹളംവച്ചും ആളുകള്‍ ആനയെ ഓടിക്കാന്‍ ശ്രമിച്ചു.

റോഡില്‍ ആളുകള്‍ നില്‍ക്കുമ്പോഴും ആന താഴെ റബര്‍ തോട്ടത്തിലുണ്ടായിരുന്നു. ആളുകള്‍ നിന്നതിന്റെ പിന്നിലൂടെയാണ് ആന റോഡിലേക്കു കയറിയത്. ആനയെ കണ്ടതും ആളുകള്‍ ചിതറിയോടി. രാത്രി ആയതിനാല്‍ എവിടേക്ക് ഓടണമെന്നു നിശ്ചയമില്ലായിരുന്നു. ഇതിനിടെയാണ് മജീഷിനു പിന്നാലെ ആന പാഞ്ഞത്.

റോഡില്‍നിന്നു താഴേക്കു ചാടിയ മജീഷിനെ ആന പിന്തുടര്‍ന്നു. നിലത്തു വീണ മജീഷിനെ ആന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നു ചവിട്ടിയപ്പോഴേക്കും റോഡിലെ ബഹളവും വെളിച്ചവും കാരണം പിന്‍മാറി. ഒളികല്ല് ഭാഗത്ത് ചൊവ്വാഴ്ച രാത്രി ഏഴോടെ ഇറങ്ങിയ ആന പിന്നീട് ചെമ്പരത്തിമൂട് ഭാഗത്തേക്ക് എത്തുകയായിരുന്നു. എട്ടോടെ ചെമ്പരത്തിമൂട് ഭാഗത്ത് ആന ഇറങ്ങിയതറിഞ്ഞാണ് ബൗണ്ടറിയില്‍ ആളുകള്‍ കൂടിയത്. എന്നാല്‍ റോഡിലേക്കു കയറി ആന ആക്രമിക്കാനെത്തുന്നത് ഇതാദ്യമാണ്.

കൃഷിനാശം, സ്‌കൂള്‍ മതില്‍ തകര്‍ത്തു

കാട്ടാന വന്‍ നാശമാണ് വിതച്ചിരിക്കുന്നത്. സന്തോഷ് കൂടലില്‍, രതീഷ് തുടങ്ങിയവര്‍ക്ക് വന്‍ കൃഷിനാശം സംഭവിച്ചു, ട്രൈബല്‍ സ്‌കൂളിന്‍റെ മതില്‍ തകര്‍ത്തു ജോയി കണ്ണാട്ടുമണ്ണില്‍, ജോര്‍ജ്എന്നിവരുടെയും മണപ്പാട്ട് ഗോപി തുടങ്ങിയവരുടെയും തെങ്ങ്, വാഴ, കമുക്, എന്നിവ നശിപ്പിച്ചു, പുകപ്പുരയുടെ ഷീറ്റുകള്‍ ഉ്‍പ്പെടെ തകര്‍ത്തിട്ടുണ്ട്.

റബര്‍ത്തൈകള്‍, ടാപ്പ് ചെയ്തുകൊണ്ടിരുന്ന മരങ്ങള്‍ എന്നിവയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്. രാത്രി മുഴുവന്‍ കാട്ടാന ഈ പ്രദേശങ്ങളില്‍ സൈ്വരവിഹാരം നടത്തുകയാണ്.

സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റമുണ്ടാകണം

വടശേരിക്കര: കാട്ടുമൃഗങ്ങളെ സംരക്ഷിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്പിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടാകണമെന്ന് കേരള കോണ്‍ഗ്രസ് - എം വടശേരിക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വടശേരിക്കര, ചെമ്പരത്തിമൂട്, പേഴുംപാറ, കുമ്പളത്താമണ്ഡ ഭാഗങ്ങളില്‍, തുടര്‍ച്ചയായി കാട്ടാനക്കൂട്ടവും കാട്ടുപോത്തും പന്നിയും കുരങ്ങുകളും വന്‍നാശനഷ്ടങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കാന്‍ വനപാലകര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എന്‍. എസ.് ശോഭന അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍ ഉദ്ഘാടനം ചെയ്തു, ജോര്‍ജ് ഏബ്രഹാം, റിന്റോ തോപ്പില്‍, ബിബിന്‍ കുരുവിള, ജോസ് മാലിയില്‍, ജോസ് കരിമ്പനാമണ്ണില്‍, മോനായി തൊട്ടുങ്കല്‍, ഷിജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.