സിപിഎമ്മിലെ തമ്മിലടി: വരാനിരിക്കുന്ന പരാജയത്തിന്‍റെ കേളികൊട്ട്: പഴകുളം മധു
Wednesday, March 27, 2024 2:54 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന്‍റെ പരാജയം ഉറപ്പെന്ന് അറിയാവുന്ന സിപിഎം നേതാക്കളാണ് ഇപ്പോൾ പരസ്പരം പഴിചാരി തമ്മിലടിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.

തോമസ് ഐസക്കിനെ പരാജയപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തിനൊടുവിലാണ് അടിച്ചു പിരിഞ്ഞതെന്നും മധു പറഞ്ഞു.

ഒരു ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ മറ്റൊരു സെക്രട്ടേറിയറ്റ് അംഗത്തെ ഒരു മന്ത്രിയുടെ മുന്നിലാണ് കൈയേറ്റം ചെയ്തത്.

പണക്കൊഴുപ്പിന്‍റെ ആഡംബരമല്ലാതെ പ്രവർത്തനത്തിന് പാർട്ടി അണികളെപ്പോലും സിപിഎമ്മിന് കിട്ടുന്നില്ല.

ജില്ലയിൽനിന്നുള്ള നേതാക്കളെ തഴഞ്ഞ് തോമസ് ഐസക്കിനെ സ്ഥാനാർഥിയാക്കിയതു മുതൽ സിപിഎമ്മിനുള്ളിൽ ഉരുണ്ടുകൂടിയ ഗ്രൂപ്പ് പ്രശ്നങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നതെന്നും മധു കുറ്റപ്പെടുത്തി.

എൽഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ നടന്ന മൈഗ്രേക്ഷൻ കോൺക്ലെവിന്‍റെ മറവിൽ നടത്തിയ പണപ്പിരിവിന്‍റെ കണക്ക് അവതരിപ്പിക്കാത്തതിന്‍റെ പേരിലും സിപിഎമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കോൺക്ലേവിന്‍റെ സംഘാടകച്ചുമതലയുണ്ടായിരുന്നവരെ തമ്മിലടിച്ചിരിക്കുന്നത്.

കോടിക്കണക്കിനു രൂപയാണ് ജില്ലയിലെ ക്വാറികൾ, ബാർ ഉടമകൾ,മണ്ണ് ലോബി എന്നിവരിൽ നിന്നെല്ലാം സിപിഎം പിരിച്ചെടുത്തതെന്നും പഴകുളം മധു കുറ്റപ്പെടുത്തി.