സൈബർ ആക്രമണത്തിന് മന്ത്രിയും ഇറങ്ങി, മറുപടിയുമായി എംപിയും
Tuesday, March 26, 2024 12:18 AM IST
പത്തനംതിട്ട പ്രസ്ക്ലബിൽ കഴിഞ്ഞദിവസം നടന്ന സ്ഥാനാർഥി സംവാദത്തിൽ വിഷയമായ കാമ്പസുകളിലെ കൊലപാതകം ഇടതു, വലതു മുന്നണികളുടെ സൈബർ പോരാളികൾ ഏറ്റെടുത്തു.

സംവാദത്തിൽ എസ്എഫ്ഐ ക്രിമിനലുകളെ സിപിഎം സംരക്ഷിക്കുകയാണെന്നും കാന്പസുകളിലെ അക്രമ രാഷ്‌ട്രീയത്തെ തള്ളിപ്പറയാൻ എൽഡിഎഫ് സ്ഥാനാർഥിക്കാകുമോയെന്ന ആന്‍റോ ആന്‍റണിയുടെ വെല്ലുവിളിയാണ് മറുപക്ഷത്തെ ചൊടിപ്പിച്ചത്. ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ എസ്എഫ്ഐയുടെ അക്രമരാഷ്‌ട്രീയത്തെ തള്ളിപ്പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ആന്‍റോയുടെ വെല്ലുവിളി.

ആന്‍റോ ആന്‍റണിക്കുള്ള മറുപടിയിൽ, കേരളത്തിലെ കാമ്പസുകളിൽ 32 എസ്എഫ്ഐക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഒരു കെഎസ്‌യുക്കാരൻപോലും മരിച്ചിട്ടില്ലെന്നുമാണ് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് പറഞ്ഞത്. കെഎസ്‌യുക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ആന്‍റോയോടു പട്ടിക നൽകാൻ ഐസക് വെല്ലുവിളിച്ചു.

പട്ടിക അടുത്ത ദിവസം നൽകാമെന്നു പറഞ്ഞ ആന്‍റോ ആന്‍റണിയെ മൂന്നു ദിവസമായിട്ടും കണ്ടില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് സിപിഎം സൈബർ സംഘങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇന്നലെ രാവിലെ പോസ്റ്റിട്ടത്.

"ഒരു ദിവസത്തിനകം പട്ടികയുമായി വരുമെന്ന് പറഞ്ഞ ആന്‍റോ ആന്‍റണിയെ കാത്ത് പത്തനംതിട്ടക്കാർ കത്തിരിപ്പിന്‍റെ മൂന്നാം നാൾ' എന്ന മന്ത്രി വീണാ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സിപിഎം സൈബർ സംഘങ്ങൾ ഇതിനിടെ വ്യാപകമായി പ്രചരിപ്പിച്ചു. "ജ്യോതിയും വന്നില്ല തീയും വന്നില്ല' എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ കുറിപ്പിട്ടു.