ഉതിമൂട് കനാൽ പാലം: ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം
Monday, October 3, 2022 10:45 PM IST
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപതായിൽ ഉതിമൂട് കനാലിനടിയിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ ഉ‍യരം 4.2 മീറ്ററായി പരിമിതപ്പെടുത്തി ബോർഡ് സ്ഥാപിച്ചു.
സംസ്ഥാനപാത നവീകരിച്ചിട്ടും കനാലിന്‍റെ ഉയരക്കുറവ് ചരക്കുവാഹനങ്ങൾക്ക് വെല്ലുവിളിയായിരുന്നു. ചരക്കുമായെത്തുന്ന നിരവധി വാഹനങ്ങൾ കനാലിനടിയിൽ കുരുങ്ങുന്നത് പതിവായതോടെയാണ് കെഎസ്ടിപി നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. റോഡും കനാലും തമ്മിലുള്ള ഉയരം കണക്കാക്കിയാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. 4.2 മീറ്ററിൽ കൂടുതൽ ഉയരത്തിൽ ചരക്കുമായെത്തുന്ന വാഹനങ്ങൾ കനാലിന് അടിയിൽ കുരുങ്ങുമെന്നാണ് മുന്നറിയിപ്പ്.
ജലസേചന വകുപ്പിന്‍റെ മണിയാർ സംഭരണിയിൽനിന്നുള്ള പന്പ ജലസേചന പദ്ധതിയുടെ പ്രധാന കനാലാണ് റോഡിനു കുറുകെയുള്ളത്.
ചരക്കുവാഹനങ്ങളുടെ
യാത്രയെ ബാധിക്കും
സംസ്ഥാനപാത നവീകരിച്ചതോടെ പുനലൂർ ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങളാണ് പിഎം റോഡ് ഉപയോഗപ്പെടുത്തുന്നത്. എറണാകുളം-തമിഴ്നാട് റൂട്ടിൽ പുതിയ ഒരു പാത കൂടി മെച്ചപ്പെട്ടതോടെ പല വാഹനങ്ങളും പിഎം റോഡ് യാത്രയ്ക്കായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഉയരം കൂടിയ വാഹനങ്ങൾക്ക് വലിയകലുങ്കിലെ പിഐപി കനാൽ ഒരു തടസമാവുകയാണ്.
കനാലിനു താഴെ കഴിഞ്ഞ ദിവസവും ഒരു കണ്ടെയ്നര്‍ ലോറി കുടുങ്ങി. റോഡും പാലവും തമ്മിലുള്ള ഉയരം മനസിലാക്കാതെ ഡ്രൈവര്‍ ലോറി ഓടിച്ചു കയറ്റിയതോടെ വാഹനത്തിന്‍റെ മുകള്‍ഭാഗം ഭാഗികമായി തകര്‍ന്നു. റാന്നിയില്‍നിന്നു പത്തനംതിട്ട ഭാഗത്തേക്കു പോയ കാര്‍ഗോ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇതര സംസ്ഥാനത്തുനിന്നെത്തിയ ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്. ഉയരമുള്ള ലോറികള്‍ കടക്കാതിരിക്കാന്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും ഇതു പ്രയോജനം ചെയ്തില്ല. തുടർന്നാണ് മുന്നറിയിപ്പ് ബോർഡുമായി കെഎസ്ടിപി രംഗത്തെത്തിയത്.
മേൽപ്പാലം പണിയണം
സംസ്ഥാനപാത ഉന്നത നിലവാരത്തില്‍ നിർമിച്ചതോടെ റോഡും പാലവും തമ്മിലുള്ള ഉയരം കുറഞ്ഞിരുന്നു. ഇതോടെ ചരക്കുമായെത്തുന്ന വലിയ ലോറികള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിയില്ലെന്നു വന്നതോടെ മേൽപ്പാലം പണിയണമെന്നാവശ്യം വന്നു. സ്ഥലം സന്ദർശിച്ച പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിനോടും പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി റിപ്പോർട്ട് വാങ്ങിയെങ്കിലും ചെലവ് അധികരിക്കുമെന്ന പേരിൽ കെഎസ്ടിപി പദ്ധതി തള്ളി. പിഎം റോഡ് നവീകരണ പദ്ധതിയിൽ മേൽപ്പാലം കൂടി ഏറ്റെടുക്കാനാകില്ലെന്നായിരുന്നു നിലപാട്.
അന്തർ സംസ്ഥാന
വാണിജ്യപാത
തമിഴ്നാടുമായി കേരളത്തിലെ പാതകളെ ബന്ധിപ്പിക്കാവുന്ന പാതയാണ് പുനലൂർ-മൂവാറ്റുപുഴ. എറണാകുളത്തെത്തുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ, തൊടുപുഴ, പാലാ, മണിമല, റാന്നി, പത്തനംതിട്ട, കോന്നി വഴി പുനലൂരിലേക്കെത്താം. പുനലൂരിൽനിന്ന് തമിഴ്നാട് യാത്ര എളുപ്പമാണ്. ആര്യങ്കാവ് ചുരം കടന്നാൽ ചെങ്കോട്ട, തെങ്കാശി വഴി മധുരയിലേക്കോ ചെന്നൈയിലേക്കോ യാത്ര ചെയ്യാം.
ഇത്തരത്തിൽ വാണിജ്യപാതയായി പിഎം റോഡ് വികസിപ്പിക്കാമെന്ന ഘട്ടത്തിലാണ് വിലങ്ങുതടിയായി കനാൽപാലം നിലനിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കനാൽ മാറ്റിപ്പണിയുക അപ്രായോഗികമാണ്. ഉയരം കൂട്ടാനുമാകില്ല. റോഡിനു ബദൽമാർഗം മാത്രമാണ് ആശ്രയം. കനാൽ കടന്നുപോകുന്ന ഭാഗത്ത് റോഡിന്‍റെ വീതിയും കുറഞ്ഞു.