കുറ്റ്യാടിയിലെ വനിതാ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി
Tuesday, October 4, 2022 12:45 AM IST
കുറ്റ്യാടി: കുറ്റ്യാടി ഡയാലിസിസ് സെന്‍ററിന് മുന്നിൽ നാല് വനിത ജീവനക്കാർ ഇരുപതിലേറെ ദിവസങ്ങളായി നടത്തിവരുന്ന കുത്തിയിരിപ്പ് സമരം പിൻവലിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുഹമ്മദ് കക്കട്ടിലിന്‍റെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്.
ഇതനുസരിച്ച് ഡയാലിസിസ് സെന്‍റർ വികസിപ്പിക്കുമ്പോൾ പിരിച്ചുവിട്ട നാല് പേർക്കും യോഗ്യതയ്ക്ക് അനുസരിച്ച് ജോലിയിലേക്ക് പരിഗണിക്കാമെന്ന തീരുമാനത്തിലാണ് സമരം പിൻവലിച്ചത് ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ എം.പി. കുഞ്ഞിരാമൻ, ലീബസുനിൽ, കെ.കെ. ഷമീന, ടി.പി. വിശ്വനാഥൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കോരങ്ങോട്ട് മൊയ്തു, കെ.പി.മജീദ്, ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, പത്മനാഭൻ കരണ്ടോട്, വി.കെ.ഫൈസൽ, കെ.പി.ബിജു, ഇ.എ.അസീസ്, പിരിച്ചുവിട്ട ജീവനക്കാരായ
കെ.എം. സോബി, ജിതി രാജ്, പി. വിജിഷ, ഷൈനി കെ. ജോയി എന്നിവരും പങ്കെടുത്തു. സമരത്തിന്ന് പിന്തുണയുമായി വിവിധ രാഷട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.