ആംബുലൻസ് ഡ്രൈവർക്കെതിരേ പരാതിയുമായി നാട്ടുകാർ
Saturday, October 8, 2022 12:02 AM IST
നിലന്പൂർ: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർക്കെതിരെ ഇടിവണ്ണ സ്വദേശികളായ നാട്ടുകാർ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പരാതി നൽകി. കഴിഞ്ഞ അഞ്ചിന് ചാലിയാർ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിൽ കുളത്തിൽ മുങ്ങി ഗൂഡല്ലൂർ ചെന്പാല സ്വദേശിനി മഹാലക്ഷ്മി മരിച്ചിരുന്നു. യുവതി കുളത്തിൽ അപകടത്തിൽപ്പെട്ട് ഗുരുതരവസ്ഥയിലാണെന്ന വിവരം ലഭിച്ചതോടെ തങ്ങൾ അടിയന്തരമായി ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവറെ വിളിച്ചു.
ഉടൻ വരാം എന്ന മറുപടിയും കിട്ടി. ആംബുലൻസ് കാണാത്തതിനാൽ വീണ്ടു വിളിച്ചപ്പോഴാണ് ടയർ പഞ്ചറാണെന്ന മറുപടി കിട്ടിയത്.
അതിനാൽ യുവതിയെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. പീന്നീട് അതുവഴി വന്ന സ്വകാര്യ കാറിലാണ് അകന്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് ആംബുലൻസിൽ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യഥാസമയം ആംബുലൻസിന്‍റെ സേവനം ലഭ്യമായിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു.
മെഡിക്കൽ ഓഫീസർ സ്ഥലത്ത് ഇല്ലാത്തതിനാൽ 14ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കാം എന്ന് ഹെൽത്ത് ഇൻസ്പെക്ടറും എച്ച്എംസി അംഗങ്ങളും നൽകിയ ഉറപ്പിലാണ് പരാതിക്കാർ പിരിഞ്ഞു പോയത്. ആംബുലൻസിന്‍റെ ടയർ പഞ്ചറായിരുന്നുവെന്നാണ് ഡ്രൈവറുടെ വിശദീകരണം.