നെടുമങ്ങാട് : നെടുമങ്ങാട് ഗ്രാമീണ മൊത്തവ്യാപാര വിപണിയിലെ കർഷകരുടെ ആശങ്കകൾ ഉടനടി പരിഹരിക്കണമെന്ന് കർഷക സംഘടന പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മാർക്കറ്റുകൾ കാബ്കോക്ക് കൈമാറിയതിൽ കർഷകരിൽ ഉണ്ടാക്കിയ ആശങ്കകളും സംശയങ്ങളും ദുരീകരിക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

ഇവിടെ ലേലത്തിനായി കൊണ്ടുവരുന്ന മുഴുവൻ ഉത്പന്നങ്ങളും വിറ്റഴിക്കപ്പെടുമെന്ന ഉറപ്പ് ഇല്ലാത്ത അവസ്ഥയാണ്. എന്നാലും പച്ചക്കറികളുടെ ദൗർലഭ്യം പറഞ്ഞു അന്യസംസ്ഥാനത്തു നിന്നും ലക്ഷങ്ങളുടെ പച്ചക്കറികൾ വാങ്ങിക്കൂട്ടുന്ന ഹോർട്ടികോർപ്പിന്റെ നടപടി ദുരൂഹമാണന്നും അവർ ആരോപിച്ചു. കാബ്കോയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കർഷകർ കൃഷിവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ കർഷരുമായി ചർച്ച നടത്തുക. മാർക്കറ്റിൽ കൃഷി മന്ത്രി സന്ദർശനം നടത്തുക.

മാർക്കറ്റിൽ എത്തിക്കുന്ന മുഴുവൻ ഉത്പന്നങ്ങളും ഹോർട്ടികോർപ് സംഭരിക്കുക. ഏപ്രിൽ മാസം മുതൽ ഹോർട്ടികോർപ് ഉത്പന്നങ്ങൾ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന നിയന്ത്രണവും അതിലൂടെ കർഷകർക്കുണ്ടായ വൻ സാമ്പത്തിക നഷ്ടവും അന്വഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക.

ഉത്പന്നങ്ങൾ എടുത്ത വകയിൽ ജനുവരി മുതൽ മെയ്‌വരെയുള്ള കുടിശിക അടിയന്തിരമായി ലഭ്യമാക്കുക, മാർക്കറ്റിലേക്ക് വാളിക്കോട് മുതലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉടൻ നടപ്പോക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആനാട് സുരേഷ്,ബി. ഉണ്ണികൃഷ്ണൻ, ടി. സുധാകരൻ, എം. എൻ. ഷഫീഖ്, സുധീഷ് കുമാർ. പി എന്നിവരും പത്രസമ്മളനത്തിൽ പങ്കെടുത്തു.