തിരുവനന്തപുരം:കപ്പൽ അപകടം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു സംസ്ഥാന സർക്കാർ സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് പി സ്റ്റെല്ലസും ഫെഡറേഷൻ യൂത്ത് ജില്ലാ പ്രസിഡന്‍റ് വിഴിഞ്ഞം പനയടിമ ജോണും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ പാരിസ്ഥിതിക-സാമൂഹിക അഘാതം കണക്കിലെടുത്ത് ദുരന്തം നിവാരണ അഥോറിറ്റി നിയമമനുസരിച്ച് ഫണ്ട ് അനുവദിച്ച് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉൾപ്പെടെയുള്ള വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. ഏതാനും ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബത്തിന് 1000 രൂപയും ആറു കിലോ റേഷനരിയും നൽകുന്നതിൽ ഇത് ഒതുക്കാനാകില്ല.

അടുത്തകാലത്തുണ്ട ായതിൽ വലിയ ദുരന്തമാണ് കപ്പലപകടം. മത്സ്യ സന്പത്തിനും കടലിലെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യ തൊഴിലാളികൾക്കും മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കുമുണ്ട ായ നഷ്ടത്തെ നിസാരവൽക്കരിച്ച് കാണരുതെന്നും അവർ ആവശ്യപ്പെട്ടു.