നെടുമങ്ങാട് ആധുനിക മാര്‍ക്കറ്റിന് ടെണ്ടര്‍ നടപടിയായെന്ന്‍ മന്ത്രി ജി.ആര്‍. അനില്‍
Saturday, September 28, 2024 6:54 AM IST
നെടുമങ്ങാട് : നെടുമങ്ങാടിന് ആധുനിക മാര്‍ക്കറ്റ് എന്ന കാത്തിരിപ്പ് അവസാനിക്കുകയാണെന്നും മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 2.17 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പഴയ മാര്‍ക്കറ്റ് പൊളിച്ചു മാറ്റി കിഫ്ബി ഫണ്ട് വിനിയോഗിച്ച് 71,000 സ്ക്വയര്‍ ഫീറ്റില്‍ 26.11 കോടി രൂപ ചെലവില്‍ ആധുനിക മാര്‍ക്കറ്റ് നിര്‍മുക്കുമെന്നും മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

2019 നവംബറില്‍ 18 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതി കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി റിവൈസ്ഡ് എഫ്എസ്‌ലൂടെ പദ്ധതി തുക 26.11 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തതായി മന്ത്രി പറഞ്ഞു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

നാല് നിലകളിലായി ഏറ്റവും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മാര്‍ക്കറ്റാണ് പദ്ധതിയിലൂടെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ബേസ്മെന്‍റ് ഫ്ലോറില്‍ ഇരുചക്ര- നാലുവീലര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും, ഇതോടൊപ്പം ഇലക്ട്രിക്കൽ പാനൽ മുറിയും ഈനിലയില്‍ ഉള്‍പ്പെടുന്നു. ഓഫീസ് റൂം, സിസിടിവി കൺട്രോൾ റൂം, സെക്യൂരിറ്റി റൂം എന്നിവയും ഈ നിലയില്‍ ഉള്‍പ്പെടുന്നു. ഒന്നാം നിലയില്‍ പഴം -പച്ചക്കറി - പലചരക്ക് കടകൾ, മൺപാത്ര സ്റ്റാളുകൾ, സ്റ്റേഷനറി സ്റ്റാളുകൾ, മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ 112 കടകളാണുള്ളത്.


രണ്ടാം നിലയിൽ എട്ട് ഭക്ഷണ ഔട്ട്‍ലെറ്റുകളിലൂടെ 120 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന ഫുഡ് കോർട്ടും, സ്റ്റാഫ് റൂമുകളും സർവീസ് ഏരിയയും ഉള്‍പ്പെടുന്നു. മാര്‍ക്കറ്റിന്‍റെ ശുചിത്വം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി എല്ലാ നിലകളിലും കൃത്രിമ വെന്‍റിലേഷൻ ലഭിക്കുന്നതിനും അസംസ്കൃത മത്സ്യത്തിന്‍റെയും മാംസത്തിന്‍റെയും ഗന്ധം കുറയ്ക്കുന്നതിന് മെക്കാനിക്കൽ വെന്‍റിലേഷൻ സൗകര്യം ലഭ്യമാക്കും. സ്പ്രിങ്ക്ളര്‍ സിസ്റ്റത്തോട് കൂടിയ അത്യാധുനിക അഗ്നി സുരക്ഷാ സംവിധാനവും മാര്‍ക്കറ്റിലുണ്ടാകും.

ജൈവമാലിന്യ നിർമാർജനത്തിന് ബയോഗ്യാസ് സംസ്കരണ പ്ലാന്‍റ് നിര്‍മിക്കും. മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ആരോഗ്യപ്രദവും ശുചിത്വ പൂര്‍ണവുമായ മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുന്നതിനും ഈ ആധുനിക മാര്‍ക്കറ്റ് യാഥാര്‍ഥ‍്യമാക്കുന്നതോടെ സാധിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.