വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റ സംഭവം : പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
Friday, September 27, 2024 6:39 AM IST
പൂന്തുറ: ബീമാപള്ളി ബദരിയാനഗറില്‍ വീടിന് സമീപത്ത് സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റ കേസിലെ പ്രതികളായ ബീമാപള്ളി ബദരിയനഗര്‍ സ്വദേശികളുമായ ഷാജഹാന്‍ (ഷാജി) , മാഹീന്‍ , സുള്‍ഫി എന്നിവരെ പൂന്തുറ പോലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബീമാപള്ളി ബദരിയനഗര്‍ സ്വദേശിനി കുമാരിക്കാണ് നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റത്.

17ന് രാത്രി എട്ടിനായിരുന്നു സംഭവം. മദ്യപാനം ചോദ്യം ചെയ്ത കുമാരിയെ രണ്ടാം പ്രതി മാഹീന്‍ അസഭ്യം വിളിച്ചത് സമീപവാസി ചോദ്യം ചെയ്തു. തുടര്‍ന്ന് മുന്നാം പ്രതി സുല്‍ഫി ഇരുമ്പ് കമ്പി കൊണ്ട് സമീപവാസിയെ തലയ്ക്കടിക്കുകയായിരുന്നു. ഇത് ചെറുക്കുന്നതിനിടെ ഒന്നാം പ്രതിയായ ഷാജഹാന്‍ കത്തികൊണ്ട് കുമാരിയുടെ നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു.


കുത്തേറ്റ കുമാരിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃത്ത്യത്തിനു ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് കുമാരി നല്‍കിയ പരാതിയില്‍ മൂന്നു പേരെയും പോലീസ് പിടികൂടുകയായിരുന്നു. കേസിലെ നാലാം പ്രതിയായ വെള്ള മാഹിന്‍ ഇപ്പോഴും ഒളിവിലാണ്.