അങ്കണവാടി കെട്ടിടം വർഷങ്ങളായി അടഞ്ഞു കിടക്കുന്നു
Friday, September 27, 2024 6:32 AM IST
അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

നെടുമങ്ങാട്: ഉഴമലയ്ക്കൽ പഞ്ചായത്തിലെ പേരില വാർഡിൽ നിർമിച്ച അങ്കണവാടി കെട്ടിടം അധികൃതരുടെ അനാസ്ഥ കാരണം വർഷങ്ങളായി അടഞ്ഞു കിടക്കുന്നതായി പരാതി. കെട്ടിടത്തിന്‍റെ ഉദ്ഘാടനം നാല് വർഷങ്ങൾക്ക് മുമ്പ് നടന്നെങ്കിലുംഅങ്കണവാടി ഇപ്പോഴും പ്രവർത്തിക്കുന്നത് കിലോമീറ്റർ ദൂരെയുള്ള വനിത തൊഴിൽ പരിശീലന കേന്ദ്രത്തിലാണ് .

കെട്ടിടത്തിന്‍റെ പാർശ്വഭിത്തിയിൽ നിന്നുള്ള മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതും അടുക്കളയുടെ പണി പൂർത്തീകരിക്കാൻ സാധിക്കാത്തതുമാണ് പ്രവർത്തനം തുടങ്ങാൻ കഴിയാത്തത്. ബ്ലോക്ക്‌പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2013-14 വർഷത്തിലാണ് അങ്കണവാടിക്ക് കെട്ടിടത്തിനായി അന്നത്തെ ബ്ലോക്ക്‌പഞ്ചായത്ത് ഭരണസമിതി തുക അനുവദിച്ചത്.


ഏഴ്‌ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ പഞ്ചായത്ത്ഭരണസമിതി പാർശ്വഭിത്തിയുടെ നിർമാണത്തിനായി ര‌‌ണ്ടു ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാൻ സാധിച്ചില്ല.

വൈദ്യുതി കണക്ഷനും ലഭ്യമായില്ല. റോഡിൽ നിന്നും ഉയർന്ന് കെട്ടിടം സ്ഥിതി ചെയ്യുന്നതിനാൽ ചുറ്റുമതിലും അത്യാവശ്യമാണെന്ന് രക്ഷിതാക്കൾ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഉദ്ഘാടനം നടത്തിയെന്നതാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. നിലവിൽ അങ്കണവാണി കെട്ടിടം സമീപവാസികളുടെ വിറകുപുരയാണെന്നും ആക്ഷേപം ഉയരുന്നു. കെട്ടിടവും പരിസരവും കാടുമൂടിയതോടെ ഇവിടം ഇഴജന്തുക്കളുടെ താവളമായമായിമാറി.