കൊലപാതക ശ്രമം: പ്രതിക്ക് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും
Saturday, June 29, 2024 6:32 AM IST
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ അയിലം മുക്കോല വില്ലേജിൽ മൂലയിൽ വീട്ടിൽ ബിജുവിനെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സിജു ഷെയ്ഖ് ശിക്ഷിച്ചത്.

കൊലപാതക ശ്രമത്തിന് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.

2014 ഏപ്രിൽ 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബിജുവിന്‍റെ ഭാര്യ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു ആക്രമണം.

ഭാര്യ ബന്ധുക്കളോടും മറ്റുള്ളവരോടും സംസാരിച്ചത് ഇഷ്ടപ്പെടാത്ത പ്രതി ഭാര്യയെ കുറിച്ച് അനാവശ്യങ്ങൾ പറയുകയും ഭാര്യയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ അടുക്കളയിൽ വെള്ളം എടുക്കാനായി പോയ ഭാര്യയെ പിൻതുടർന്ന് ചെന്ന് അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന കറിക്കത്തി എടുത്ത് പ്രതി നെഞ്ചിലും മുതുകിലും കൈമുട്ടിലും കുത്തി ഗുരുതര പരിക്കുകൾ എൽപ്പിക്കുകയായിരുന്നു.

കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് പ്രതി ഭാര്യയെ ആക്രമിച്ചതെന്നായിരുന്നു കേസ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു.