ജില്ലയിൽ ബിജെപിയുടെ വളർച്ച പഠിക്കണം
Saturday, June 29, 2024 6:32 AM IST
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് അവലോകനം

തിരുവനന്തപുരം : ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ ഇടതുമുന്നണിക്കുണ്ടായ തോൽവിയേക്കാൾ ഗൗരവമായി കാണേണ്ടതു തിരുവനന്തപുരത്തേയും ആറ്റിങ്ങലിലേയും ബിജെപിയുടെ വോട്ടിലെ വലിയ വർധനവാണെന്നു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്. തിരുവനന്തപുരത്ത് ഇതു മൂന്നാംതവണയും ഇടതുമുന്നണി മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു.

തിരുവനന്തപുരം സീറ്റ് പാർട്ടി ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കണം. ആറ്റിങ്ങലിൽ വലിയ പ്രകടനം നടത്താനായി. എന്നാൽ ബിജെപിയുടെ മണ്ഡലത്തിലെ വോട്ടുവർധന ശുഭസൂചനയല്ല നൽകുന്നതെന്നും ഇന്നലെ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ലോക്സഭ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണു ജില്ലയിലെ ബിജെപിയുടെ വളർച്ച പഠിക്കണമെന്ന നിർദേശമുണ്ടായത്.

സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വരുത്തേണ്ടതു തിരുത്തുക തന്നെ വേണം. ക്ഷേമ പെൻഷൻ കുടിശിക തെരഞ്ഞെടുപ്പു ഫലത്തെ നന്നായി സ്വാധീനിച്ചു. മൂന്നു മാസത്തെ കുടിശികയെങ്കിലും നൽകണമായിരുന്നു. അതുപോലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിനെതിരെ ഉയർന്ന ആക്ഷേപം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി.

തിരുവനന്തപുരത്തു ബിജെപി സ്ഥാനാർഥിയായി രാജീവ് ചന്ദ്രശേഖർ വളരെ വൈകിയാണ് എത്തിയതെങ്കിലും സ്ഥാനാർഥിക്കു ലഭിച്ച വോട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു പക്ഷേ, ശശിതരൂർ അല്ല കോണ്‍ഗ്രസ് സ്ഥാനാർഥിയെങ്കിൽ ഫലം ബിജെപിയ്ക്ക് അനുകൂലമാകുമായിരുന്നു. കേന്ദ്ര സർക്കാരിന്‍റെ വ്യക്തിഗത ആനുകൂല്യങ്ങൾ ധാരാളം പേർക്കു ലഭിച്ചു. ഇതിൽ സിപിഎം പ്രവർത്തകരുടെ കുടുംബവും പെടും.

കൂടാതെ പ്രാദേശികമായുള്ള പാർട്ടിയിലെ പ്രശ്നങ്ങൾ അടിസ്ഥാന വോട്ടുകൾ ചോരുന്നതിനു കാരണമായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ആറ്റിങ്ങലിൽ പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയി മത്സരിച്ചിട്ടും ബിജെപി സ്ഥാനാർഥിക്കു ലഭിച്ച വോട്ട് ഗൗരവമായി കണ്ടില്ലെങ്കിൽ ഭാവിയിൽ മണ്ഡലം തന്നെ അവർക്കനുകൂലമായി മാറുമെന്നും സെക്രട്ടറി അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പോലീസിന്‍റെ പ്രവർത്തനം സാധാരണക്കാരെ പാർട്ടിയിൽ നിന്നും അകറ്റാൻ കാരണമായിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടി ലോക്കൽ നേതാക്കളെക്കാൾ അംഗീകാരം ലഭിക്കുന്നതു ബിജെപി നേതാക്കൾക്കാണെന്ന ആക്ഷേപം പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെയുണ്ട്. ഇതിനു മാറ്റം ഇതുവരെയും ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലാണു പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായത്. ജയരാജന്‍റെ ഈ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നു മാത്രമല്ല ഇപി നിരന്തരം പാർട്ടിയെ സമ്മർദത്തിലാക്കുന്നുവെന്ന പരാതിയും ഉണ്ട്.

തിരുത്തലുകൾ വേണ്ടിടത്തു വരുത്തി മുന്നോട്ടുപോയാൽ മാത്രമേ വരുന്ന തദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകൂവെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ പറഞ്ഞു. ഇന്നും നാളെയും പാർട്ടി ജില്ലാ കമ്മിറ്റി യോഗം ചേരും.