പുല്ലമ്പാറപാലം ജംഗ്ഷനു സമീപം കാർ കുഴിയിൽ വീണു
Sunday, June 30, 2024 6:15 AM IST
വെഞ്ഞാറമൂട് : പുല്ലമ്പാറ പാലം ജംഗ്ഷന് സമീപം പൊക്കം വളവിൽ നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു . അമ്മയും മകളുമാണ് കാറിൽ ഉണ്ടായിരുന്നത് . ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .

ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പുല്ലമ്പാറയിലെ പൊക്കം വളവ് ഇപ്പോൾ അപകടമേഖലയാവുകയാണ് .

നിരവധി വാഹനങ്ങളാണ് ഇവിടെ കുഴിയിലേക്ക് വീണ് അപകടത്തിൽപ്പെട്ടത്. നാളുകൾക്കു മുമ്പ് സമാനമായ രീതിയിൽ കാറും ബൈക്കും ജീപ്പും എല്ലാം ഈ കുഴിയിലേക്ക് മറിഞ്ഞിട്ടുണ്ട് .
ഇവിടെ അപകട വളവിന് മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല . അതിനാൽ സ്ഥലം പരിചയമില്ലാതെ വാഹനം ഓടിച്ചു വരുന്നവരാണ് അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും.

പെട്ടെന്ന് വളവ് കാണുമ്പോൾ ഭയപ്പെടുകയും നിയന്ത്രണം വിട്ടുമാണ് കുഴിയിലേക്ക് മറിയുന്നത് . അതിനാൽ തന്നെ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.