ശ്രീലങ്കൻ ടഗ്ഗ് ‘മഹാവേവ്’ വിഴിഞ്ഞത്ത്
Friday, May 10, 2024 6:22 AM IST
വിഴിഞ്ഞം: അദാനിയുടെ വക ബാർജിനെ കെട്ടിവലിച്ച് കൊണ്ടുപോകാനുള്ള ദൗത്യവുമായി ശ്രീലങ്കൻ ടഗ്ഗ് വിഴിഞ്ഞത്ത്.

ശ്രീലങ്കയിലെ ട്രിങ്കോ മാലിയിൽ നിന്ന് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വിഴിഞ്ഞം മദർ പോർട്ടിൽ നങ്കൂരമിട്ട മഹാവേവ് കാലാവസ്ഥ അനുകൂലമായാൽ ഇന്ന് രാവിലെ പത്തോടെ തീരം വിടും. കൊളംബോ പോർട്ടിൽ നടക്കുന്ന അദാനിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനുള്ള ശാന്തി സാഗർ - 10 എന്ന കൂറ്റൻ ബാർജിനെ ശ്രീലങ്കയിൽ എത്തിക്കുകയാണ് മഹാവേവിന്‍റെ ലക്ഷ്യം.

ക്യാപ്റ്റൻ കരണഗോഡേജ് ഉൾപ്പെടെയുള്ള പതിനാലംഗ ജീവനക്കാരും ശ്രീലങ്കൻ സ്വദേശികളുമാണ് ടഗ്ഗിലുള്ളത്. ആദ്യമായാണ് ബാർജിനെ കെട്ടിവലിച്ച് അന്യരാജ്യത്തേക്ക് കൊണ്ടുപോകാൻ വിഴിഞ്ഞത്ത് ഒരു ടഗ്ഗ് അടുക്കുന്നത്.

പോർട്ട് പർസർ ബിനുലാൽ , അസി. പോർട്ട് കൺസർവേറ്റർ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. വാട്ടർ ലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് എംഡി മനോജാണ് ടഗ്ഗിനെ വിഴിഞ്ഞത്ത് എത്തിച്ചത്.