തെരുവുനായസംരക്ഷണകേന്ദ്രം നിയമാനുസൃതമെന്നു വെഫാ
Sunday, June 23, 2024 6:47 AM IST
തൃശൂർ: വടക്കാഞ്ചേരി പട്ടാണിക്കാട് വനാതിർത്തിയോടുചേർന്ന് ആരംഭിച്ച തെരുവുനായസംരക്ഷണകേന്ദ്രം പൂർണമായും നിയമാനുസൃതമാണെന്നു നടത്തിപ്പുചുമതലയുള്ള വാക്കിംഗ് ഐ ഫൗണ്ടേഷൻ അനിമൽ ഫോർ അഡ്വക്കെസി (വെഫാ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

2022 ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ചാരിറ്റി പ്രവർത്തനമാണ് നടത്തുന്നത്. എന്നാൽ സ്ഥാപിക്കുന്പോൾ ആർക്കും പരാതി ഇല്ലാതിരുന്ന സംരക്ഷണകേന്ദ്രത്തിനെതിരെ നിലവിൽ പരാതികൾ ഉയരുന്നതിനു പിറകിൽ കാരണം വ്യക്തമല്ല. ഷെൽട്ടറിനു പിന്തുണ ലഭിച്ചില്ലെങ്കിൽ നായ്ക്കളെ യഥാർഥ ഉടമസ്ഥരെ കണ്ടെത്തിയും തദ്ദേശസ്വയംഭരണ വിഭാഗങ്ങൾക്കും കൈമാറുമെന്ന് അവർ പറഞ്ഞു.

നേരത്തേ കാട്ടൂരിൽ പ്രവർത്തിച്ചിരുന്ന ഷെൽട്ടറിന് വ്യാജപരാതിയെതുടർന്ന് പ്രവർത്തനാനുമതി പിൻവലിച്ചിരുന്നു. പിന്നീട് ഷെൽട്ടർ വടക്കാഞ്ചേരിയിലേക്കു മാറ്റിസ്ഥാപിക്കുകയായിരുന്നു. 13 ലക്ഷത്തോളം ചെലവുചെയ്താണ് കേന്ദ്രം നിർമിച്ചത്.

വനാതിർത്തിയോടുചേർന്ന് പ്രവർത്തിക്കുന്ന ഷെൽട്ടറിന്‍റെ പത്തു കിലോമീറ്റർ ചുറ്റളവിൽ രണ്ടു വീടുകൾമാത്രമാണുള്ളത്. അവർക്കും ഷെൽട്ടറിനെതിരെ തുടക്കത്തിൽ പരാതി ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഒരു കുടുംബം നൽകിയ പരാതിയെതുടർന്ന് ഷെൽട്ടർ പ്രവർത്തനം നിർത്തേണ്ടിവരുന്ന അവസ്ഥയിലാണെന്നു ഭാരവാഹികളായ വിവേക് കെ. വിശ്വനാഥ്, എം.വി. വൈശാഖ്, ജ്യോതി വികാസ് പിള്ള, സി. സതീഷ് എന്നിവർ പരാതിപ്പെട്ടു.