മലക്കപ്പാറയിൽ മൾട്ടിപർപ്പസ് സെന്‍റർ നിർമാണത്തിനു ഭരണാനുമതി
Sunday, June 23, 2024 6:21 AM IST
ചാലക്കുടി: മലക്കപ്പാറയിൽ പുതിയ മൾട്ടിപർപ്പസ് സെന്‍റർ നിർമാണത്തിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. പട്ടികവർഗ പ്രദേശത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് പിഎം- ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പ്രവൃത്തിക്കായുള്ള തുക അനുവദിച്ചിരിക്കുന്നത്.

2200 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടുനിലകളായി നിർമിക്കുന്ന ഈ സെന്‍ററിൽ അങ്കണവാടി, ആരോഗ്യപ്രവർത്തനങ്ങൾക്കായുള്ള എഎൻഎം സെന്‍റർ, സാമൂഹ്യ പഠനമുറി, കമ്യൂണിറ്റി ഹാൾ എന്നിവയാണ് ഉൾപ്പെടുന്നത്.

കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ നിലവിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒപി ക്ലിനിക്കിന്‍റെ പ്രവർത്തനവും ഈ കെട്ടിടത്തിലേക്കു മാറ്റാൻ സാധിക്കും. പ്രാക്തന ഗോത്രവിഭാഗത്തിലുൾപ്പെടുന്ന കാടർ വിഭാഗത്തിലുള്ള പട്ടികവർഗ വിഭാഗക്കാരാണ് ഈ പ്രദേശത്തു കൂടുതലും അധിവസിക്കുന്നത്.

സെന്‍റർ പ്രാവർത്തികമാകുന്നതോടെ ഈ ജനവിഭാഗത്തിന്‍റെ അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യപരിചരണം, പോഷകാഹാര ലഭ്യത തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ എന്നിവയാണു ലക്ഷ്യമിടുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.