സീബ്രാലൈൻ എവിടെ ; നഗരത്തിൽ ജീവൻ പണയംവച്ച് കാൽനടയാത്രികർ
Friday, June 21, 2024 1:48 AM IST
തൃശൂർ: പുതിയ അധ്യയനവർഷം പിറന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ സീബ്രാലൈനുകൾമാത്രം തെളിഞ്ഞില്ല. തിരക്കേറെയുള്ള നഗരത്തിന്‍റെ പല ഇടങ്ങളിലും സീബ്രാലൈനുകളുടെ അഭാവം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്പോഴും, അതിനായി ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടും നടപ്പാക്കാൻ കാണിക്കുന്ന മെല്ലെപ്പോക്ക് നിരവധി അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.

കഴിഞ്ഞ ബജറ്റിൽ രണ്ടുകോടി രൂപയാണ് ഇതിനായി കോർപറേഷൻ മാറ്റിവച്ചിരുന്നത്. എല്ലാവർഷവും ഇതിനായി പണം മാറ്റിവയ്ക്കുന്നതല്ലാതെ സീബ്രാലൈനുകൾ വരയ്ക്കുവാൻ കോർപറേഷൻ തയാറാവുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ നേരത്തേ ഇതേവിഷയം ഉന്നയിച്ച് രംഗത്തുവന്നിരുന്ന പ്രതിപക്ഷവും ഇപ്പോൾ ഇക്കാര്യം മറന്നമട്ടാണെന്നുവേണം പറയാൻ.

നിരവധി വിദ്യാർഥികൾ പഠിക്കുന്ന തൃശൂർ മോഡൽ ബോയ്സ്, മോഡൽ ഗേൾസ് സ്കൂളുകൾക്കുമുന്പിലും സ്വരാജ് റൗണ്ടുൾപ്പെടെ നഗരത്തിന്‍റെ പലഭാഗങ്ങളിലും അവസ്ഥ ഇതേപോലെയാണ്. വാഹനങ്ങളുടെ വരവുകണ്ട് റോഡ് മുറിഞ്ഞുകടക്കാൻ പാടുപെടുന്നവർക്കും സീബ്രാലൈനുകളുടെ അഭാവം വൻവെല്ലുവിളിയാണ് തീർക്കുന്നത്.

ഇതിനുപുറമെ സീബ്രാലൈനുകളിൽ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും നിരവധി അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് കാൽ‌നടയാത്രികർ ആവശ്യപ്പെടുന്നത്.