മലിനജലം പൊതുകാനയിലേക്ക് ഒഴുക്കി; രണ്ടു ഹോട്ടലുകൾക്കെതിരെ നടപടി
Friday, June 21, 2024 1:47 AM IST
കൊരട്ടി: ദേശീയപാത ചിറങ്ങര ജംഗ്ഷനു സമീപമുള്ള പൊതു കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ട രണ്ടു ഹോട്ടലുകൾക്കെതിരെ നടപടിയെടുത്ത് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും. ആഴ്ചകളായി മലിനജലം കെട്ടിക്കിടന്നിരുന്നു.

രൂക്ഷഗന്ധത്തിനൊപ്പം പ്രദേശത്ത് കൊതുകുകളും വ്യാപകമായതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 5000 രൂപ വീതം രണ്ടു ഹോട്ടലുകളിൽനിന്നു പിഴ ഈടാക്കിയത്.

മലിനജലം കാനയിലേക്ക് ഒഴുക്കിവിടരുതെന്നും കാന വൃത്തിയാക്കണമെന്നും അധികൃതർ ഹോട്ടൽ ഉടമകളോട് ആവശ്യപ്പെട്ട് 24 മണിക്കൂർ സമയം അനുവദിച്ചിട്ടും നിഷേധാത്മക നിലപാടു സ്വീകരിച്ച പശ്ചാത്തലത്തിലാണ് നടപടിയിലേക്ക് നീങ്ങിയത്. കാനയിലേക്ക് തുറന്നുവച്ചിരിക്കുന്ന മലിനജല പൈപ്പുകൾ അടിയന്തരമായി നീക്കംചെയ്തില്ലെങ്കിൽ ഹോട്ടലുകൾ അടപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് കെ.കെ. ബിജു, മാലിന്യമുക്തം നവകേരളം പദ്ധതി കോ-ഓർഡിനേറ്റർ മുഹ്സിന ഷാഹു, ടി.യു. അശ്വതി എന്നിവരാണ് അന്വേഷണംനടത്തി പിഴചുമത്തിയത്.