കുടുംബക്കോടതി മാറുന്നില്ല: ഭൂപതിവ് ഓഫീസ് മാറ്റം വൈകുന്നു
Wednesday, June 26, 2024 3:54 AM IST
തൊടുപുഴ: ജില്ലാ കോടതിക്കായി മുട്ടത്ത് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഇവിടേക്ക് തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതി മാറ്റാനുള്ള നടപടി വൈകുന്നു. കോടതി ഇവിടെനിന്നു മാറുന്ന മുറയ്ക്ക് കരിമണ്ണൂരിൽ പ്രവർത്തിക്കുന്ന ഭൂ പതിവ് ഓഫീസ് ഇവിടേക്ക് മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.

എന്നാൽ കോടതി മുട്ടത്തേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാത്തതിനാൽ കളക്ടറുടെ ഉത്തരവുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭൂ പതിവ് ഓഫീസ് മാറ്റാനായിട്ടില്ല. ഏറെക്കാലമായി ഭൂ പതിവ് ഓഫീസ് തൊടുപുഴയിലേക്ക് മാറ്റണമെന്ന് ആവശ്യമുയരുന്നുണ്ട്.

തൊടുപുഴ മിനി സിവിൽ സ്റ്റേഷന്‍റെ താഴത്തെ നിലയിലാണ് കുടുംബക്കോടതി പ്രവർത്തിക്കുന്നത്. 2021 ൽ സെപ്റ്റംബറിലാണ് 2730 ചതുരശ്ര മീറ്റർ വിസ്തീർണമുളള മൂന്നുനില കെട്ടിടം കുടുംബക്കോടതിക്കായി മുട്ടം ജില്ലാ കോടതി വളപ്പിൽ 6.5 കോടി ചെലവഴിച്ച് നിർമാണം ആരംഭിച്ചത്.

നിർമാണം പൂർത്തിയാക്കിയ കെട്ടിടം കഴിഞ്ഞ മെയ് 25ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു. എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കുടുംബകോടതിക്കായി പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും കോടതി അവിടേയ്ക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല.

കരിമണ്ണുർ ഭൂമിപതിവ് ഓഫിസിൽ 13000 ഓളം അപേക്ഷകൾ നിലവിൽ ഉള്ളതിൽ അറക്കുളം വില്ലേജിലെ നാടുകാണി, പതിപ്പള്ളി, വെള്ളിയാമറ്റം വില്ലേജിലെ പൂമാല, പൂച്ചപ്ര, ദേവരുപാറ, വണ്ണപ്പുറം വില്ലേജിലെ പട്ടയക്കുടി, മുള്ളരിങ്ങാട്, ഉടുന്പന്നൂർ വില്ലേജിലെ ഉപ്പുകുന്ന്, പെരിങ്ങാശേരി, നെയ്യശേരി വില്ലേജിലെ വെള്ളിലാംപാപ്പ് തുടങ്ങി വിദൂര പ്രദേശങ്ങളിൽനിന്നുള്ള അപേക്ഷകരാണ് കൂടുതലായി ഉള്ളത്. സാധാരണക്കാരും നിർധനരുമായ അപേക്ഷകരാണ് ഇതിൽ ഏറിയ പങ്കും.

പരിമിതമായ യാത്രാ സൗകര്യങ്ങളുളള സ്ഥലങ്ങളിൽനിന്നു വരുന്ന അപേക്ഷകർക്ക് പട്ടയനടപടികൾ പൂർത്തിയാക്കുന്നതിന് പല പ്രാവശ്യം ഓഫീസിൽ കയറിയിറങ്ങേണ്ടി വരും. നോട്ടറി സത്യവാഗ‌്മൂലം തയാറാക്കുന്നതിനും കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവിന്‍റെ പ്രമാണം തയാറാക്കുന്നതിനും നിലവിൽ കൈവശമുളള വസ്തു പട്ടയത്തിനായി രേഖാമൂലം എഴുതി പ്രമാണം തയാറാക്കുന്നതിനും അപേക്ഷകർക്ക് ഭൂ പതിവ് ഓഫീസിൽ വന്നതിനുശേഷം തൊടുപുഴക്ക് പോകണം. ഇത് ഇവർക്ക് സമയനഷ്ടത്തിനു പുറമേ ഏറെ സാന്പത്തിക നഷ്ടവും വരുത്തി വയ്ക്കുന്നുണ്ട്.

എന്നാൽ ഭൂ പതിവ് ഓഫീസ് തൊടുപുഴയിലേക്ക് മാറ്റിയാൽ അപേക്ഷകർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും. ഇതിനു പുറമെ വാടകക്കെട്ടിടത്തിൽനിന്നു ഭൂ പതിവ് ഓഫീസ് ഒഴിവാക്കാനാകും. അടിയന്തരമായി ഓഫീസ് മാറ്റണമെന്നും അല്ലാത്ത പക്ഷം കളക്ടർക്ക് പരാതി നൽകാനും സമരം സംഘടിപ്പിക്കാനുമാണ് അപേക്ഷകരുടെ തീരുമാനം.