തൊടുപുഴയിൽ 110 കെവി സബ്സ്റ്റേഷൻ: പഠനം തുടങ്ങിയെന്ന് മന്ത്രി കൃഷ്ണൻകുട്ടി
Friday, June 28, 2024 3:45 AM IST
തിരുവനന്തപുരം: തൊടുപുഴയിൽ 110 കെവി സബ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്നും പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

നിയമസഭയിൽ പി.ജെ. ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം ഘട്ടം വൈദ്യുതി പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന്‍റെ കരട് തയാറാക്കി കേന്ദ്ര വൈദ്യുതി അഥോറിറ്റി, കേന്ദ്ര ജല കമ്മീഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ കാര്യാലയങ്ങളിൽ വിവിധ അനുമതികൾക്കായി സമർപ്പിച്ചിട്ടുണ്ട്.

ഇടുക്കി രണ്ടാം ഘട്ട വൈദ്യുത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽനിന്നു പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 800 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിക്കാനാണ് കഐസ്ഇബി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.