കർഷകദ്രോഹവുമായി വനംവകുപ്പ്: മുണ്ടൻമുടി മേഖലയിൽ കുടിയിറക്കു നോട്ടീസ്
Friday, June 28, 2024 3:45 AM IST
വണ്ണപ്പുറം: വില്ലേജിലെ മുണ്ടൻമുടി, നാരങ്ങാനം ഭാഗത്തു താമസിക്കുന്ന കർഷകർക്ക് വനംവകുപ്പിന്‍റെ കുടിയിറക്ക് നോട്ടീസ്. കർഷകരോട് 26ന് മുന്പ് ഭുമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ടു ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അനധികൃത വനം കൈയേറ്റം എന്നു കണക്കാക്കി വാസ സ്ഥലത്തുനിന്നു കുടിയിറക്കുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെടുന്ന മുണ്ടൻമുടി മേഖലയിൽ 350-ഓളം കുടുംബങ്ങളാണ് വനംവകുപ്പിന്‍റെ കുടിയിറക്കു ഭീഷണിയിൽ കഴിയുന്നത്.

കാളിയാർ റേഞ്ച് ഓഫീസറാണ് നോട്ടീസ് നൽകിയത്. ഓരോ കർഷകർകനെയും തെരഞ്ഞു പിടിച്ചാണ് നോട്ടീസ് നൽകുന്നതെന്ന് കർഷകർ പറയുന്നു. ഇത്തരത്തിൽ നോട്ടിസ് നൽകുന്നത് വലിയ പ്രതിഷേധം ഭയന്നാണെന്ന് കർഷകർ ആരോപിക്കുന്നു. 1970-ൽ ആണ് മുണ്ടൻമുടി, നാരങ്ങാനം പ്രദേശത്ത് കർഷകർ കുടിയേറ്റം ആരംഭിച്ചത്. ഈ പ്രദേശത്തെ നിരവധി കർഷകർ പട്ടയം ഉള്ളവരാണ്.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ കർഷകർക്ക് നോട്ടീസ് നൽകുകയും പിന്നീട് ഉണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ ഇടപെടുകയും ചെയ്തു. ഇതെത്തുടർന്ന് സിസിഎഫ് ഉൾപ്പെടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥസംഘം പ്രദേശത്ത് എത്തുകയും തൽസ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

അന്നുണ്ടായിരുന്ന കാളിയാർ റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം നൽകിയാണ് കർഷക പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ വീണ്ടും കുടിയിറക്കു നോട്ടീസുമായി വനംവകുപ്പ് എത്തിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കും. മേഖലയിലെ കർഷകരെല്ലാം പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിൽ കുടിയിറക്ക് നോട്ടീസ് നൽകിയത് ഇവരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

എന്നാൽ കാളിയാർ റേഞ്ച് പരിധിയിൽപ്പെട്ട ആനയാടിക്കുത്തിനു സമീപം കച്ചവട സ്ഥാപനം നടത്തുന്ന മൂലയിൽ ബെന്നി കുര്യൻ എന്നയാൾക്ക് മാത്രമാണ് നിലവിൽ നോട്ടിസ് നൽകിയതെന്ന് കാളിയാർ റേഞ്ച് ഓഫിസർ ടി.കെ. മനോജ് പറഞ്ഞു.

ഒരു വർഷം മുന്പും ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. ഇവിടെ അനധികൃത നിർമാണ പ്രവർത്തനം നൽകിയതിനാണ് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് പ്രകാരം ഒഴിവായി പോകാത്തതിനാൽ ഡിഎഫ്ഒയുടെ നിർദേശ പ്രകാരമാണ് വീണ്ടും നോട്ടിസ് നൽകിയത്. ഇവിടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഇതെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.