മഴകനത്തു : ദുരിതപ്പെയ്ത്തിൽ വ്യാപക നാശം
Thursday, June 27, 2024 3:54 AM IST
തൊടുപുഴ: ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന ദുരിതപ്പെയ്ത്തിൽ നാശനഷ്ടം വർധിക്കുന്നു. ഹൈറേഞ്ച് മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതിനു പുറമേ മഴയോടൊപ്പം വീശുന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീണും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

റോഡിലേക്ക് വീണ മരങ്ങൾ അഗ്നിരക്ഷാസേനയെത്തി മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലയിൽ രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പീരുമേട്ടിൽ 89 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ശക്തമായിട്ടുണ്ട്.

ചെറുഡാമുകളിൽ ജലനിരപ്പുയരുകയാണ്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചിട്ടുണ്ട്. മൂന്നാർ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഏലപ്പാറ ബോണാമിയിൽ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

നെടുങ്കണ്ടം മേഖലയിൽ വ്യാപക നാശം

നെടുങ്കണ്ടം: അതിശക്തമായ കാറ്റും മഴയും. നെടുങ്കണ്ടം മേഖലയിൽ വ്യാപക നാശം. വീടിന്‍റെ സംരക്ഷണ ഭിത്തി തകർന്ന് നിരവധി വീടുകൾ അപകടാവസ്ഥയിലായി. പ്രധാന റോഡുകളിലെല്ലാം മരം വീണും വൈദ്യുതി പോസ്റ്റുകൾ വീണും ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കാറ്റിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

കരുണാപുരം വില്ലേജിലെ കൊച്ചറയിൽ പുതുപ്പറന്പിൽ സുന്ദരമൂർത്തിയുടെ വീടിന്‍റെ സംരക്ഷണ ഭിത്തി ഇന്നലെ രാവിലെയോടെ തകർന്നു. സംരക്ഷണ ഭിത്തി തകർന്നതിനെത്തുടർന്ന് തൊട്ടുതാഴെ താമസിക്കുന്ന രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സുന്ദരമൂർത്തിയുടെ വീടും അപകടാവസ്ഥയിലാണ്. ഭിത്തിക്കും കൽക്കെട്ടുകൾക്കും വിള്ളലുകൾ വീണിട്ടുണ്ട്.

വീടിന്‍റെ തറക്കല്ലുകൾ വരെ ഇളകിയ നിലയിലാണ്. ഇതിനേത്തുടർന്ന് സുന്ദരമൂർത്തിയെ ഇവിടെനിന്നും മാറ്റിപ്പാർപ്പിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. സുന്ദരമൂർത്തിയുടെ വീടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് മണ്ണും കല്ലും വന്ന് പതിച്ചാണ് അയൽവാസികളായ വനരാജ്, രതീഷ് എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.

ശക്തമായ മഴയോടൊപ്പമുള്ള കാറ്റിൽ നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. ബാലഗ്രാം പുളിയൻമല റോഡിൽ ഗണപതിപ്പാലത്തിന് സമീപം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ഏറെനേരം ഗതാഗതം സ്തംഭിച്ചു. മയിലാടുംപാറ, തിങ്കൾക്കാട്, പാറത്തോട് നിരവധി സ്ഥലങ്ങളിൽ റോഡിലേക്ക് മരം കടപുഴകിവീണു.

മരം ഒടിഞ്ഞുവീണ് ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കും വൻതോതിൽ നഷ്ടം നേരിട്ടിട്ടുണ്ട്. മഴയും കാറ്റും നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യു അധികൃതർ അറിയിച്ചു.

ഉടുന്പൻചോലയിൽ തകർന്നത് 64 വൈദ്യുതി പോസ്റ്റുകൾ

നെടുങ്കണ്ടം: കാലവർഷത്തിൽ ഇത്തവണ ജില്ലയിൽ ഏറ്റവും അധികം നാശനഷ്ടം നേരിട്ടത് കെഎസ്ഇബി ഉടുന്പൻചോല സെക്‌ഷൻ പരിധിയിൽ. ഇവിടെ 52 സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. ആറ് ദിവസത്തിനുള്ളിൽ 47 ഹൈ ടെൻഷൻ വൈദ്യുതി പോസ്റ്റുകളും 10 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു.

മരം ഒടിഞ്ഞുവീണാണ് മിക്ക പ്രദേശങ്ങളിലും പോസ്റ്റുകളും ലൈനുകളും തകർന്നത്. ലൈനുകൾ തകർന്നാൽ അപ്പോൾത്തന്നെ വൈദ്യുതി ബന്ധം വിച്ചേദിക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്യുന്നതുകൊണ്ട് റോഡുകളിൽ അടക്കം വീണ വൈദ്യുതി ലൈനുകളിൽനിന്നു വഴിയാത്രക്കാർക്ക് അപകടം ഒഴിവാകുന്നുണ്ട്.

പ്രളയസമയത്തും സംസ്ഥാനത്തെ ആകെയുള്ള കണക്ക് എടുക്കുന്പോഴും കെഎസ്ഇബിക്ക് ഉടുന്പൻചോലയിൽ ആയിരുന്നു ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. അന്ന് രണ്ടായിരത്തിലധികം പോസ്റ്റുകളാണ് ഇവിടെ തകർന്നത്. എന്നാൽ, ആറുമാസത്തിനുള്ളിൽ മേഖലയിലെ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കുവാൻ ജീവനക്കാർക്ക് കഴിഞ്ഞിരുന്നു. അതിന് സമാനമായ സാഹചര്യമാണ് ഈ വർഷവും നിലനിൽക്കുന്നത്.

വരും ദിവസങ്ങളിലും മഴ കനക്കുന്നതോടെ പ്രതിസന്ധികൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ, ജീവനക്കാരും നാട്ടുകാരും കൈകോർക്കുന്പോൾ മേഖലയിലെ പ്രകൃതി ദുരന്തം മൂലമുള്ള വൈദ്യുതി പ്രതിസന്ധിക്ക് വളരെവേഗം പരിഹാരം ഉണ്ടാകുന്നുണ്ടെന്നുള്ളത് ആശ്വാസകരമാണ്.

വീടിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു

കട്ടപ്പന: കട്ടപ്പന സ്കൂൾ കവലയ്ക്ക് സമീപം വീടിന് മുകളിലേക്ക് വൻ മരം കടപുഴകി വീണ് നാശനഷ്ടം.മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് കട്ടപ്പന സ്കൂൾ കവലക്ക് സമീപം വീടിന്‍റെ മുകളിലേക്ക് വൻമരം കടപുഴകി വീണത്.

പുത്തൻപുരക്കൽ റംനത്ത് ബീവിയുടെ വീടിന്‍റെ മുകളിലേക്കാണ് അയൽവാസിയുടെ പുരയിടത്തു നിന്നിരുന്ന മരം വീണത്. വീടിന്‍റെ പാചക മുറിക്കും ശൗചാലയത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. മരം ഒടിഞ്ഞുവീണപ്പോൾ വീടിനകത്തുണ്ടായിരുന്ന റംനത്ത് ബീവി ഓടി മാറുന്നതിനിടെ കൈകൾക്കും പരിക്കേറ്റു.

കട്ടപ്പന അഗ്നിശമനസേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. സംഭവസ്ഥലത്ത് നഗരസഭ അധികൃരതടക്കം സന്ദർശനം നടത്തി. മഴ ശക്തമാകുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി

മൂന്നാർ: കാലവർഷം ശക്തി പ്രാപിച്ചതോടെ തോട്ടം മേഖല കനത്ത ജാഗ്രതയിലായി. മൂന്നാർ കോളനിയിൽ ചൊവ്വാഴ്ച വീടിനുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ച സാഹചര്യത്തിൽ അപകടകരമായ അവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ചെന്നൈയിൽനിന്നും എത്തിയ ദുരന്ത നിവാരണ സേന പരിശോധനകൾ നടത്തി.

ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഏഴു വരെയുള്ള സമയത്തിനിടയ്ക്ക് 77 മില്ലീ മീറ്റർ മഴ പെയ്തപ്പോൾ ഏഴു മുതൽ പുലർച്ചെ ആറു വരെ 65 മില്ലീ മീറ്റർ മഴയാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. മഴ ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ 25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ കാർമൽ ഓഡിറ്റോറിയത്തിലാണ് ക്യാന്പ് ആരംഭിച്ചിട്ടുള്ളത്.

അന്തോണിയാർ കോളനി, എംജി കോളനി എന്നിവിടങ്ങളിൽനിന്നുള്ള 62 പേരാണ് ക്യാന്പിൽ കഴിയുന്നത്. അഡ്വ. എ. രാജ എംഎൽഎ ക്യാന്പ് സന്ദർശിച്ചു. മൂന്നാർ ദേവികുളം കോളനിയിൽ ഉള്ള വീടിനു മുകളിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. ദേവികുളം സ്വദേശി വിൽസന്‍റെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീട്ടുകാർ മറ്റു മുറികളിൽ ആയിരുന്നതിനാൽ ദുരന്തം ഒഴിവായി.

മൂന്നാർ പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ അപകടാവസ്ഥയിൽ ആയി. ഇവിടെയുളളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്ത ക്കെടുതികൾ നേരിടുവാനും അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും കഴിഞ്ഞ ദിവസം പഴയ മൂന്നാറിൽ ദേവികുളം സബ് കളക്ടർ ജയകൃഷ്ണന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

ജനപ്രതിനിധികളും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തിരുന്നു. ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാഡമിയിലാണ് ദുരന്തനിവാരണ സേന ക്യാന്പു ചെയ്യുന്നത്. റവന്യൂ, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നത്.

ഗ്രാമ്പിയിലും വാളാടിയിലും ലയങ്ങൾ ഇടിഞ്ഞുവീണു

വണ്ടിപെരിയാർ: ശക്തമായി തുടരുന്ന മഴയിൽ വണ്ടിപ്പെരിയാർ വാളാർഡ് ഹാരിസൺ മലയാളം പ്ലാന്‍റേഷൻ വക എസ്റ്റേറ്റ് ലയം ഇടിഞ്ഞു വീണു. എസ്റ്റേറ്റ് ജോലിക്കാരായിരുന്ന ശശി - ഓമന ദമ്പതികൾ താമസിച്ചിരുന്ന ലയത്തിന്‍റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഈ സമയം ലയത്തിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

പ്ലാന്‍റേഷൻ ഇൻസ്പെക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് ലയത്തിലെ താമസക്കാരായ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് നിർദേശം നൽകി. ശശിക്ക് സുഖമില്ലാതിരുന്നതിനാൽ ആശുപത്രിയിൽ പോയ സമയത്തായിരുന്നു ലയത്തിന്‍റെ ഒരുഭാഗം ഇടിഞ്ഞുവീണത്.

പോപ്സ് എസ്റ്റേറ്റ് വക ഗ്രാൻബി എസ്റ്റേറ്റിലെ രണ്ടു ലയങ്ങളും ഇടിഞ്ഞുവീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം ജ്ഞനദാസ്, ജയ എന്നിവരുടെയും ഷണ്മുഖത്തിന്‍റെയും ലയങ്ങളാണ് ഇടിഞ്ഞ വീണത്. വീടുകളിലുണ്ടായിരുന്നവർ അപകടസമയത്ത് ബന്ധുവീടുകളിലായിരുന്നു.