പഞ്ചായത്ത് ബില്ലടച്ചില്ല: കംഫർട്ട് സ്റ്റേഷന്‍റെ ഫ്യൂസ് ഊരി
Thursday, June 27, 2024 3:54 AM IST
കാളിയാർ: പഞ്ചായത്ത് വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് കാളിയാർ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്‍റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഫ്യുസ് ഉൗരിയതോടെ കംഫർട്ട് സ്റ്റേഷനിലെ വെള്ളവും വെളിച്ചവും നിലച്ചു. ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് ഒരുമാസം മുന്പാണ് കെഎസ്ഇബി അധികൃതർ ഫ്യുസ് ഉൗരിമാറ്റിയത്.

എന്നാൽ ബില്ലടയ്ക്കാതെ തന്നെ ആരോ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ വീണ്ടും കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരി. 786 രൂപ മാത്രമാണ് ബില്ലിനത്തിൽ വണ്ണപ്പുറം പഞ്ചായത്ത് അടയ്ക്കാനുള്ളത്. ഇതിനു പുറമേ വിച്ഛേദിച്ച വൈദ്യുതി ബന്ധം അനുമതിയില്ലാതെ പുനഃസ്ഥാപിച്ചതിന് പിഴയടയ്ക്കണമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

കാളിയാർ ബസ് സ്റ്റാൻഡിൽ 10.16 ലക്ഷം രൂപ മുടക്കിയാണ് കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. വെള്ളം ഇല്ലാത്തതിനാൽ ശൗചാലയം വൃത്തിയാക്കാൻ കഴിയുന്നില്ല. അതിനാൽ ഇതിന്‍റെ പരിസരം ദുർഗന്ധ പൂരിതമാണെന്നും പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.