അടിമാലി കുളമാംകുഴിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിനു പരിക്ക്
Wednesday, June 26, 2024 3:42 AM IST
അടിമാലി: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. അടിമാലി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വാളറ കുളമാംകുഴി സ്വദേശി പ്രശാന്തി (42) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ഇദ്ദേഹം വീട്ടിലേക്കു പോകുന്ന വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ കണ്ട് ഓടിയതിനെത്തുടർന്നാണ് അപകടം. പ്രശാന്തിന്‍റെ പിറകെ ആന പാഞ്ഞടുത്തു. തിങ്കളാഴ്ച രാത്രി സമീപത്തുനിന്നിരുന്ന പന കുത്തി മറിച്ചിട്ടിരുന്നു.

ഇതു തിന്നുകൊണ്ടിരുന്ന കാട്ടാനയെ പ്രശാന്തിന് കാണാനായില്ല. ആന ഓടിച്ചതിനെത്തുടർന്ന് പ്രശാന്ത് വീഴുകയായിരുന്നു. വലതുകാൽ മുട്ടിനാണ് പരിക്കേറ്റത്. തലനാരിഴയ്ക്കാണ് ജീവൻ രക്ഷിക്കാനായത്. അദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി വൈകിയും കാട്ടാന റോഡിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നു പ്രദേശവാസികൾ പറഞ്ഞു.