ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ: നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി
Thursday, June 27, 2024 3:54 AM IST
കൊച്ചി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിട്ടിട്ടും പുരോഗതിയുണ്ടായിട്ടില്ലെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

പീരുമേട് പരുന്തുംപാറ മേഖലയിലടക്കം അനധികൃത നിര്‍മാണം നടക്കുന്നു, മൂന്നാറില്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ പാസ് ഏര്‍പ്പെടുത്തുന്നതിന്‍റെ സാധ്യത പരിശോധിക്കണം തുടങ്ങി അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടിയ കാര്യങ്ങളും കോടതി പരിഗണിച്ചു. എന്നാല്‍, മൂന്നാറിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകില്ലെങ്കിലും സാധ്യമായ ചെറിയ ശ്രമമാണു നടത്തുന്നതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, പള്ളിവാസലില്‍ വര്‍ഗീസ് കുര്യന് റിസോര്‍ട്ട് നിര്‍മിക്കാന്‍ എന്‍ഒസി ഇളവ് അനുവദിച്ച ജില്ലാ കളക്ടര്‍ക്കും ഡെപ്യൂട്ടി കളക്ടര്‍ക്കുമെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് അമിക്കസ്‌ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിസോര്‍ട്ട് നിര്‍മാണം തുടരാന്‍ എന്‍ഒസി ആവശ്യമില്ലെന്ന കത്താണ് റവന്യൂ അധികൃതര്‍ നല്‍കിയത്.

ഇതില്‍ ഒപ്പിട്ടത് ഡെപ്യൂട്ടി കളക്ടറാണ്. സര്‍ക്കാര്‍ ഭൂമിയിലാണ് അനധികൃത നിര്‍മിതി നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു കത്ത് നല്‍കിയതിനെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും സാമ്പത്തികനേട്ടം ഉണ്ടോയെന്നത് സംബന്ധിച്ച് വിജിലന്‍സിന്‍റെ ത്വരിത പരിശോധനയ്ക്കും നിര്‍ദേശിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.