കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു
Wednesday, June 26, 2024 11:39 PM IST
ആലപ്പുഴ: ചങ്ങനാശേരി അതിരൂപത ക്രിസിന്‍റെയും ഇന്‍ഫാമിന്‍റെയും ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ക്കായി നടത്തുന്ന കാര്‍ഷിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാമ്പുഴക്കരി ക്രിസ് ഓഡിറ്റോറിയത്തില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍നിന്നായി 75 കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.

തുടര്‍ന്ന് ആറു ക്ലാസുകളിലായി നിലമൊരുക്കുന്നത് മുതല്‍ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളെക്കുറിച്ച് എം.എസ്. സ്വാമിനാഥന്‍ നെല്ലു ഗവേഷണ കേന്ദ്രത്തിലെ പ്രഫസര്‍ ആന്‍ഡ് ഹെഡ് ഡോ.എം. സുരേന്ദ്രന്‍ ക്ലാസ് നയിച്ചു. തങ്ങളുടെ കൈവശമുള്ള ഭൂമി ശരിയായ രീതിയില്‍ വിനിയോഗിച്ച് മികച്ച വിളവും വരുമാനവും ലഭിക്കുന്ന രീതിയില്‍ കര്‍ഷകന്‍ പുതിയ രീതികള്‍ പ്രാവര്‍ത്തികമാക്കിയെങ്കില്‍ മാത്രമേ മികച്ച ആദായം കൈവരിക്കുവാന്‍ സാധിക്കൂവെന്ന് ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം കര്‍ഷകരെ ഉദ്‌ബോധിപ്പിച്ചു.

ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തിങ്കല്‍, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കുട്ടനാട് കോ ഓര്‍ഡിനേറ്റര്‍ അര്‍. ജിബിന്‍, വക്കച്ചന്‍ വാച്ചാപറമ്പില്‍, സേവിച്ചന്‍ മുഹമ്മ എന്നിവര്‍പ്രസംഗിച്ചു.