100 രൂപ കോട്ട്... ഇവനാണ് താരം
Friday, June 28, 2024 11:44 PM IST
പൂച്ചാക്കൽ: റോഡിൽ ഇറങ്ങിയാൽ മഞ്ഞ, നീല, ചുമപ്പ്, വെള്ള തുടങ്ങി പല നിറത്തിലുള്ള കോട്ടുകൾ. എവിടെനോക്കി യാലും 100 രൂപയുടെ മഴക്കോട്ടാണ് താരം. ബാഗുകളിലും കയ്യിലും സൗകര്യപ്രദമായി കൊണ്ടുനടക്കാവുന്നതുമായതിനാൽ ഇവൻ ഇന്നു നാട്ടിലെ താരമായി മാറിയിരിക്കുക യാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്നതും കട്ടി കുറഞ്ഞതുമാണ് ഇത്തരത്തിലുള്ള മഴക്കോട്ടുകൾ.

എന്നാൽ, മുടക്കുമുതലോ വെറും 100 രൂപ. ആദ്യം സാധരണക്കാരന്‍റെ കോട്ടായിരുന്നെങ്കിലും ഇപ്പോൾ കാശുള്ളവനും ഇതാണ് ഉപയോഗിക്കുന്നത്. വിലകൂടിയ മഴക്കോട്ടുകൾ വിപണിയിൽ ഉണ്ടെങ്കിലും ഇതിൽ നല്ലമഴ വന്നാലും ലീക്കില്ല എന്നതിനാൽ 100 രൂപാക്കാരനെ ആർക്കും മാറ്റിനിർത്താനാവില്ല. പരമാവധി ഒരു മഴസീസൺവരെ ഉപയോഗം എന്ന നിലയിലാണ് ഇതു കൂടുതൽ പേരും വാങ്ങുന്നത്. മാത്രമല്ല, പോക്കറ്റിൽപ്പോലും വയ്ക്കാനും പറ്റും.

ഈ മഴ സീസണിൽ രണ്ടോ മൂന്നോ വാങ്ങേണ്ടി വന്നാലും നഷ്ടമില്ല. ഇരുചക്രവാഹത്തിൽ 100 രൂപക്കാരനെ ധരിച്ചുപോയാൽ കാറ്റുപിടിച്ച് അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്നും അനുഭവസ്ഥർ പറയുന്നു. റോഡരികിലും കടകളിലും വിൽപ്പനക്കാർ ഏറെയാണ്. 100 രൂപ കോട്ട് വിറ്റാൽ 10 രൂപ മാത്രമാണ് വിൽപ്പനക്കാരന് ലാഭം കിട്ടുന്നത്. ആയിരം രൂപയുടെ കോട്ട് വാങ്ങിയാലും ചിലത് പണിമുടക്കാണ്. അപ്പോ പിന്നെ ഇവൻ തന്നെയാണ് താരം.