കാറ്റും മഴയും; സർവത്ര നാശം
Tuesday, June 25, 2024 10:46 PM IST
ചാരുംമൂട് മേഖലയിൽ വ്യാപക നാശം

ചാരുംമൂട്: ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ വ്യാപക നാശനഷ്ടം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളും നിരവധി വീടുകളും മരം വീണു തകർന്നു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണവും തടസപ്പെട്ടു.

താമരക്കുളം കണ്ണനാകുഴി മൂന്നാം വാർഡിൽ റോയി ഭവനത്തിൽ ജോൺ തോമസിന്‍റെ (ബാബു) രണ്ടു കാറുകളും ഷെഡ്ഡുകളുമാണ് മരം വീണ് ഭാഗികമായി തകർന്നത്. വീടിന്‍റെയും ഷെഡ്ഡിന്‍റെയും മുകളിലേക്ക് സമീപത്തെ ദേവസ്വം ബോർഡിന്‍റെ പുരയിടത്തിൽനിന്നിരുന്ന രണ്ടു തേക്ക് മരങ്ങളാണ് കടപുഴകി വീണത്. വീട്ടിലെ പോർച്ചിന്‍റെ ഷെഡ്ഡ് തകർത്തുകൊണ്ടാണ് കാറുകൾക്കു മുകളിലേക്കു മരം വീണത്. താമരക്കുളം ഇരപ്പൻപാറ ആഷ്നാമൻസിൽ സലീനയുടെ വീടിനു മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി.

താമരക്കുളം കിഴക്കെമുറി കൊട്ടയ്ക്കാട്ടുശേരിയിൽ ഭിന്നശേഷിക്കാരായ അഖിൽ, അനന്ദു എന്നീ യുവാക്കൾ താമസിക്കുന്ന വീടിനു മുകളിലേക്ക് മരച്ചില്ലകൾ വീണ് ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നു.

ഭിത്തികൾക്കും കേടുപാടുണ്ട്. താമരക്കുളം, പാലമേൽ ചുനക്കര, പ്രദേശങ്ങളിൽ മരങ്ങളും മരച്ചില്ലകളും വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി കമ്പികൾ പൊട്ടിവീണ് വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.

കാർത്തികപ്പള്ളി
താലൂക്കിൽ
വ്യാപകനാശം

ഹരിപ്പാട്: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കാർത്തികപ്പള്ളി താലൂക്കിൽ വ്യാപകമായ നാശനഷ്ടം. പള്ളിപ്പാട്, ഹരിപ്പാട്, ചെറുതന, കരുവാറ്റ ഭാഗങ്ങളിൽ മരം വീണ് നിരവധി വീടുകൾക്കു സാരമായ കേടുപാടുകൾ സംഭവിച്ചു.

ഹരിപ്പാട് പതിനേഴാം വാർഡ് മുൻനഗരസഭാ അംഗം കൂടിയായ രജനി സുഗതന്‍റെ വീടിനു മുകളിലേക്ക് തൊട്ടടുത്തുള്ള പറമ്പിൽനിന്നിരുന്ന വലിയ ആഞ്ഞിലിമരം വീണ് വീടിന്‍റെ പിൻഭാഗം മുഴുവൻ തകർന്നു. പള്ളിപ്പാട് നീണ്ടൂർ ശ്രീചക്ര നിലയത്തിൽ ബ്രഹ്മദത്തന്‍റെ വീടിനു മുൻവശം നിന്നിരുന്ന മാവിന്‍റെ ശീഖരം വീടിന്‍റെ മുകളിൽ പതിച്ച് വീടിനു കാര്യമായ നഷ്ടം സംഭവിച്ചു.

മരം വീണ് പല സ്ഥലങ്ങളിലും വൈദ്യൂതി പോസ്റ്റുകൾ തകർന്നത് കാരണം തിങ്കളാഴ്ച വൈകിട്ട് പോയ വൈദ്യൂതി ഇന്നലെ വൈകിട്ടാണ് പുനഃസ്ഥാപിച്ചത്. ശക്തമായ മഴയ്ക്ക് പിന്നാലെ കിഴക്കൻ വെള്ളത്തിന്‍റെ വരവു കുടി ശക്തമായതോടെ വീയപുരം, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളിലെ ഇടവഴികൾ വെള്ളത്തിലായി.

മുതുകുളത്തും പരിസര പ്രദേശങ്ങളിലുമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശമുണ്ടായി.
ഒട്ടേറെയിടങ്ങളിൽ മരങ്ങൾ നിലം പൊത്തുകയും മരച്ചില്ലകൾ ഒടിഞ്ഞുവീഴുകയും ചെയ്തു. മുതുകുളം വടക്ക് കടേശേരിൽ മിഥുലേഷ് മനോഹരന്‍റെ വീടിനു മുകളിലേക്ക് മരം വീണു. മുറ്റത്തുനിന്നിരുന്ന തേക്കാണ് കടപുഴകിയത്.

ഓടു പാകിയ മേൽക്കൂരയ്ക്കും പാരപ്പറ്റിനും കേടുപാടുണ്ടായി. കണ്ടല്ലൂർ വടക്ക് പുല്ലുകുളങ്ങര-അമ്പീത്തറ റോഡിലേക്ക് ആഞ്ഞിലി വീണ് വൈദ്യുതിത്തൂൺ ഒടിഞ്ഞു. ഇത് ഗതാഗതതടസത്തിനും കാരണമായി.

ഐടിഐ കെട്ടിടത്തിനു മുകളിൽ മരം വീണു

ചെങ്ങന്നൂർ: ഇന്നലത്തെ ശക്തമായ കാറ്റിൽ ചെങ്ങന്നൂർ ഗവ. ഐടിഐ കാമ്പസിലെ വൻമരം ഫിറ്റർ വർക്ക് ഷോപ്പിന്‍റെ മുകളിലേക്കു കടപുഴകി വീണു. കെട്ടിടത്തിന് ഭാഗിക കേടുപാടുകൾ സംഭവിച്ചു. മറ്റ് അനിഷ്ടസംഭവങ്ങളില്ല. വൈകിട്ട് നാലിനായിരുന്നു സംഭവം. വർക്‌ഷോപ്പിൽ പരിശീലകർ ഇരിക്കുന്ന സ്ഥത്തേക്കാണ് മരം വീണത്.

പരിശീലകർക്കും ട്രെയിനികൾക്കും പരുക്കുകൾ ഇല്ല. കെട്ടിടത്തിൽ നിന്നും ഇഷ്ട്ടികകൾ ഇളകി വീഴുകയും മേൽക്കൂര പൊട്ടുകയും ചെയ്തിട്ടുണ്ട്.