കിടങ്ങറ-മുട്ടാര്‍ പാലം തുറക്കാന്‍ വൈകുന്നു; വഴിമുട്ടി യാത്രക്കാര്‍
Friday, June 28, 2024 6:03 AM IST
മങ്കൊമ്പ്: എസി റോഡ് നവീകരണത്തിന്‍റെ ഭാഗമായി കിടങ്ങറയില്‍ എസി കനാലിനു കുറുകെ നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തേ യുണ്ടായിരുന്ന പഴയ പാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം നിര്‍മിച്ചത്.

തിരുവല്ല-അമ്പലപ്പുഴ റോഡുമായി ബന്ധിപ്പിക്കുന്ന എസി റോഡില്‍നിന്നുള്ള ലിങ്ക് റോഡുകളില്‍ പ്രധാന റോഡാണ് കിടങ്ങറ-മുട്ടാര്‍-നീരേറ്റുപുറം റോഡ്. ഈ റോഡിലേക്ക് എസി റോഡില്‍ നിന്നുള്ള പ്രവേശനകവാടംകൂടിയാണ് പാലം.

സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഇതുമൂലം പ്രയാസപ്പെടുകയാണ്. പാലം തുറന്നു കൊടുത്തെങ്കില്‍ മാത്രമേ എസി കനാല്‍ നികത്തി നിര്‍മിച്ച സമാന്തര പാത നീക്കം ചെയ്യാനാകൂ. കനാലിനു കുറുകെ ബണ്ടു നിര്‍മിച്ചതോടെ കനാലില്‍ നീരൊഴുക്ക് കുറഞ്ഞു. എക്കലും പോളയുമടക്കം പലവിധ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കനാലിലെ വെള്ളം പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാന്‍ പറ്റാതായി.

കനാലില്‍ ഒഴുക്ക് നിലച്ചതുമൂലം ശക്തമായ മഴ പെയ്താല്‍ കനാല്‍കരയിലെ പല ജനവാസപ്രദേശങ്ങളും വെള്ളക്കെട്ടിലാകുന്നു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവുണ്ടാകുമ്പോള്‍ നല്ലൊരളവ് വെള്ളം എസി കനാല്‍വഴിയാണ് ഒഴുകി നീങ്ങുന്നത്. മഴ ശക്തമായതോടെ കുട്ടനാട് പ്രളയഭീതിയിലാണ്.

റോഡ് ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കനാല്‍കരയിലുള്ളവരുടെ ഏക ഗതാഗതമാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുകയും താത്കാലിക മുട്ട് നീക്കംചെയ്യുകയും വേണമെന്ന ആവശ്യമുയരുന്നത്.

അടിയന്തര പ്രാധാന്യത്തോടെ മുട്ടാര്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടൊപ്പം എസി കനാലില്‍ സ്ഥാപിച്ച ബണ്ടും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്കു കത്തയച്ചതായി വെളിയനാട് ബ്ലോക്കുപഞ്ചായത്തംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രമോദ് ചന്ദ്രന്‍ അറിയിച്ചു.

മുട്ടാര്‍ സെന്‍ട്രല്‍ റോഡില്‍ കിടങ്ങറയില്‍നിന്നു മുട്ടാറിലേക്കുള്ള പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നു കാട്ടി പൊതുമരാമത്തു വകുപ്പു മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയതായി മുട്ടാര്‍ ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്‍റ് ബോബന്‍ ജോസും അറിയിച്ചു. ഏറെ ഗതാഗതത്തിരക്കുള്ള റോഡിന്‍റെ ഭാഗമായ പാലം മതിയായ വീതിയിലല്ല നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്.