മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളികള്‍ മരിച്ച സംഭവം: ആധുനിക ഉപകരണങ്ങളില്ലാതെ ഫയര്‍ഫോഴ്‌സ്
Friday, June 28, 2024 11:44 PM IST
മാവേലിക്കര: തഴക്കരയില്‍ വീടിനു സമീപം നിര്‍മിച്ചുകൊണ്ടിരുന്ന കാർപോര്‍ച്ചിന്‍റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ആധുനിക ഉപകരണങ്ങള്‍ ഇല്ലാത്തതു കാരണം കുടുങ്ങിക്കിടന്ന തൊഴിലാളികളെ കോണ്‍ക്രീറ്റിനിടയില്‍ നിന്ന് മാറ്റാന്‍ മാവേലിക്കര ഫയര്‍ഫോഴ്‌സിന് ഏറെ പണിപ്പെടേണ്ടി വന്നു.

സുരേഷിനെ താഴെനിന്ന് തട്ടുകള്‍ കമ്പി ഉപയോഗിച്ച് തള്ളി നീക്കി എടുക്കുമ്പോള്‍ തന്നെ അപകടം നടന്ന് ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു.

തുടര്‍ന്ന് ആനന്ദനെ മാറ്റാനായി കോണ്‍ക്രീറ്റ് കട്ടര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ വേണ്ടിവന്നു. കായംകുളത്തുനിന്ന് അഡ്വാന്‍സ്ഡ് റസ്‌ക്യൂ ടൂള്‍ യൂണിറ്റ് വന്നതിനുശേഷമാണ് ആനന്ദനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. നാലു മണിയോടെയാണ് ആനന്ദനെ കോണ്‍ക്രിറ്റ് മേല്‍ക്കൂര പൊട്ടിച്ച് പുറത്തെടുക്കാനായത്. മുന്‍പും ഉപകരണങ്ങളുടെ അഭാവം മാവേലിക്കര ഫയര്‍ഫോഴ്‌സിനെ ബാധിച്ചിട്ടുണ്ട്.

നടുക്കം മാറാതെ
പ്രദേശവാസികളും
സഹതൊഴിലാളികളും

കോണ്‍ക്രീറ്റിന്‍റെ തട്ട് ഇളക്കലിന്‍റെ അവസാനഘട്ട പണികള്‍ക്കായാണ് ഉച്ചയൂണിനുശേഷം ആനന്ദന്‍, സുരേഷ്, ശിവശങ്കര്‍ എന്നിവര്‍ തട്ടിനു മുകളിലേക്കു കയറിയത്. പണി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ ശബ്ദത്തോടെ മേല്‍ക്കൂര ഭിത്തിയുടെ പൊക്കത്തില്‍ സ്ഥാപിച്ചിരുന്ന മറ്റൊരു തട്ടിനു മുകളിലേക്ക് പൊടുന്നനെ പതിക്കുകയായിരുന്നു. ഏണിയില്‍ തട്ടിന്‍റെ ഷീറ്റുകള്‍ എടുത്തു മാറ്റുവാനായിനിന്ന കാട്ടുവള്ളില്‍ കുറ്റിയില്‍ വീട്ടില്‍ സുരേഷ് താഴേക്ക് ചാടി.

താഴെ നില്‍ക്കുകയായിരുന്ന രാജുവിന്‍റെ അലര്‍ച്ച കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ ആനന്ദന്‍, സുരേഷ്, ശങ്കര്‍ എന്നിവര്‍ കുടുങ്ങിയെന്നാണ് കരുതിയത്. തുടര്‍ന്ന് താഴെ വീണുകിടന്ന ശിവശങ്കറിനെ കണ്ടെത്തി. പിന്നെ നാട്ടുകാരും തൊഴിലാളികളും ആദ്യഘട്ടത്തില്‍ അനക്കമുണ്ടായിരുന്ന ഇരുവരെയും രക്ഷിക്കാനായി പരിശ്രമിച്ചു. എന്നാല്‍, ഉടന്‍തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ഒരുമണിക്കൂറിലേറെ നേരും പരിശ്രമിച്ചപ്പോഴാണ് താഴെനിന്ന് കാണാമായിരുന്ന സുരേഷിനെ പുറത്തെടുക്കാനായത്.

പുറത്തെടുത്തപ്പോഴേക്കും സുരേഷ് നിശ്ചലനായിരുന്നു. വീണ്ടും വലിയ പരിശ്രമമാണ് വേണ്ടിവന്നത്. സഹതൊഴിലാളികളും അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശിവശങ്കറും സുരേഷും രാജുവും ഇപ്പോഴും നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ്.

പ്രദേശവാസികളില്‍ പലരും ഇവര്‍ ഉച്ചഭക്ഷണം കഴിഞ്ഞ് തട്ടിനു മുകളിലേക്ക് കയറുന്നത് കണ്ടവരുമാണ്. ഇവരും അപകടത്തിന്‍റെ നടുക്കത്തിലാണ്.

വിശദമായ റിപ്പോര്‍ട്ട്
തേടി നഗരസഭ;
അന്വേഷിക്കണമെന്ന് എംഎല്‍എ

മാവേലിക്കര: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു രണ്ടു പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു നഗരസഭ സെക്രട്ടറിക്കും എന്‍ജിനിയര്‍ക്കും നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍ കത്ത് നല്‍കി. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്നു നാട്ടുകാര്‍ പരാതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

നഗരസഭയില്‍ നിലവിലുള്ള കെട്ടിട നിര്‍മാണ ചട്ടം ലംഘിക്കപ്പെട്ടോയെന്നു പരിശോധിക്കുമെന്നു നഗരസഭ അധ്യക്ഷന്‍ പറഞ്ഞു.

മാവേലിക്കര തഴക്കരയില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കുര തകര്‍ന്നു വീണ സംഭവം വിശദമായി അന്വേഷിക്കണമെന്നു എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണം. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി സര്‍ക്കാരില്‍ ഇടപെടല്‍ നടത്തുമെന്നു എംഎല്‍എ പറഞ്ഞു.