എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ബിജെപി വഴിയിൽ തടഞ്ഞു
Thursday, August 22, 2024 5:46 AM IST
പരവൂർ: എസ്എൻവി സമാജം സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ബിജെപി പ്രവർത്തകർ വഴിയിൽ തടഞ്ഞു.
പരവൂർ മേൽപ്പാലത്തിന് സമീപം വച്ചാണ് ബിജെപി പ്രവർത്തകർ എം പിയെ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. എം.കെ പ്രേമ ചന്ദ്രൻ എംപി നടത്തിയ പരാമർശത്തിന്‍റെ പേരിലാണ് വഴിയിൽ തടഞ്ഞത്.

പ്രേമചന്ദ്രനെ വഴിതടയുന്നത് അസഹിഷ്ണുത കാരണം: ബിന്ദുകൃഷ്ണ

കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരേ ബിജെപി നടത്തുന്ന വഴിതടയൽ അസഹിഷ്ണുതയുടെ ദൃഷ്ടാന്തമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു.

ബിജെപി സർക്കാരിന്‍റെ വർഗീയതയേയും ജനവിരുദ്ധ നിലപാടുകളേയും എതിർക്കുന്ന ലോക്‌സഭാംഗത്തിന്‍റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും വാഹനം തടയുകയും ചെയ്യുന്നത് അപലപനീയമാണ്.

വ്യക്തിപരമായ താല്പര്യം സംരക്ഷിക്കുന്നതിനായി ബിജെപി ജില്ലാ പ്രസിഡന്‍റ് ഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന നിയമ നിഷേധം ജനാധിപത്യ വിരുദ്ധമാണ്. ബിജെപി യുടെ നയങ്ങളെ എതിർക്കുന്നവരെ മുസ്‌ലിം തീവ്രവാദിയായി ചിത്രീകരിക്കുന്നത് രാഷട്രീയ ലാഭം മുന്നിൽ കണ്ടുകൊണ്ടാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി രഹസ്യധാരണയുണ്ടാക്കിയതിന് സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ആക്ഷേപം നേരിടുന്ന ഗോപകുമാർ സിപിഎം നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വ്യക്തിഹത്യാ രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു.

സിപിഎം എൻ.കെ. പ്രേമചന്ദ്രൻ എംപി യെ മുസ്‌ലിം വിരുദ്ധനായും സംഘിയായും ചിത്രീകരിക്കാനും സ്വഭാവഹത്യ ചെയ്യാനും നടത്തിയ ശ്രമങ്ങൾക്ക് കൊല്ലത്തെ ജനത മറുപടി നൽകി.
അതേ കാര്യം മറ്റൊരു രൂപത്തിലും ഭാവത്തിലും നടപ്പാക്കാനാണ് ബിജെപി യുടെ ശ്രമം. ഇംഗ്ലീഷ് ചാനലിൽ നൽകിയ അഭിമുഖത്തിന്‍റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നവർ അഭിമുഖത്തിന്‍റെ പൂർണരൂപം കേൾക്കാൻ തയാറാകണം.

ഹിന്ദുക്കളുടെ മുഴുവൻ കുത്തകാവകാശം ബിജെപി ഏറ്റെടുക്കേണ്ടതില്ല. വ്യക്തി താൽപര്യം സംരക്ഷിക്കാൻ ഗോപകുമാർ നടത്തുന്ന വിലകുറഞ്ഞ നിലപാടുകൾ പ്രതിഷേധാർഹമാണ്.
ബിജെപി നയങ്ങളെ എതിർക്കുന്നതിന്‍റെ പേരിൽ ഹിന്ദുമത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പ്രേമ ചന്ദ്രനെ പിൻതിരിപ്പിക്കാമെന്നു കരുതുന്നത് മലർപൊടിക്കാരന്‍റെ സ്വപ്നം പോലെയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

എംപിയെ തടഞ്ഞതിൽ പ്രതിഷേധിച്ചു

പരവൂർ: ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ തടഞ്ഞതിനെ കെപിസിസി അംഗവും യുഡിഎഫ് ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാനുമായ നെടുങ്ങോലം രഘു അപലപിച്ചു.

എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്‍റും ബിജെപി ജില്ലാ പ്രസിഡൻറുമാണ് ബി.ബി. ഗോപകുമാർ. ഗുരുദേവ ജയന്തി ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ചുവരുത്തിയശേഷം തടഞ്ഞത് ഗുരുദേവനോടുള്ള അനാദരവും അറിവില്ലായ്മയുമാണ്.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയോടൊപ്പം വേദി പങ്കിടുകയും പുറത്ത് അണികളെക്കൊണ്ട് ഉദ്ഘാടകനെതിരേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നത് തികച്ചും ആക്ഷേപകരമാണ്. മാന്യതയ്ക്ക് നിരക്കാത്ത നടപടിയാണ്. എല്ലാ വിഭാഗത്തിന്‍റേയും പൊതു പങ്കാളിത്തത്തോടെയാണ് ഗുരുദേവ ജയന്തി ആഘോഷിക്കുന്നത്.

ഗുരുദേവ ജയന്തി സമ്മേളനം ബിജെപി യുടെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യാന്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്‍റ് നടത്തിയ ശ്രമങ്ങള്‍ അപഹാസ്യമാണ്. ഗുരുദേവ ജയന്തി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ചു വരുത്തിയ എംപിക്കെതിരേ കരിങ്കൊടി കാണിച്ചത് ശ്രീനാരായണ ധര്‍മത്തിനും യോഗത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും വിരുദ്ധമാണ്.

ഇല്ലാത്ത പ്രസ്താവനയുടെ പേരില്‍ ഹിന്ദുമത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബിജെപിയുടെ അടവുനയമാണ് പ്രതിഷേധവും വഴിതടയലും. ശ്രീനാരായണ ധര്‍മങ്ങളെ ബലികൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്.

ശ്രീനാരായണ ധര്‍മങ്ങളോട് അനാദരവ് കാട്ടുന്ന ഗോപകുമാര്‍ തല്‍സ്ഥാനത്ത് തുടരുന്നത് യുക്തിസഹമാണോയെന്ന് യൂണിയന്‍ അംഗങ്ങള്‍ പുനര്‍ചിന്തനം നടത്തണമെന്ന് നെടുങ്ങോലം രഘു ആവശ്യപ്പെട്ടു.