എൻഎച്ച്-66 നിർമാണ പുരോഗതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി
Monday, August 19, 2024 6:01 AM IST
കൊല്ലം: കായംകുളം കൊറ്റംകുളങ്ങര മുതൽ കൊല്ലം ബൈപ്പാസ് വരെ അവസാനിക്കുന്ന നാഷണൽ ഹൈവേ 66 പാക്കേജ് മൂന്നിലെ നിർമാണ പുരോഗതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.

കൊല്ലം, ആലപ്പുഴ എംപിമാരുടെ പ്രത്യേക അഭ്യർഥനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. കായംകുളം ഫ്ലൈ ഓവർ പ്രൊപ്പോസൽ, ഓച്ചിറ പള്ളിയുടെ വടക്ക് ഭാഗത്ത് പെഡസ്ട്രിയൻ അണ്ടർ പാസ്, വവ്വാക്കാവ് അണ്ടർ പാസ്, നീണ്ടകര വേട്ടുതറ ജംഗ്ഷൻ -ഇടപ്പള്ളികോട്ട ജംഗ്ഷനുകളിലെ അടിപ്പാത നിർമാണ സാധ്യതകൾ എന്നിംവ സംബന്ധിച്ച് ഉന്നത അധികാര സമിതിയാണ് കഴിഞ്ഞ ദിവസം വിശദമായ സ്ഥല പരിശോധന നടത്തിയത്.

കരുനാഗപ്പള്ളി ടൗണിലെ ഫ്ലൈ ഓവർ നിർമാണം, നീണ്ടകര,കന്നേറ്റി പാലങ്ങൾ എന്നിവയുടെ നിർമാണ പുരോഗതി എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു. നീണ്ടകര പാലത്തിൽ സ്ഥാപിക്കാനുള്ള ഗർഡറുകളുടെ പണികൾ നീണ്ടകര മാരിടൈം ബോർഡിന്‍റെ സ്ഥലത്ത് പൂർത്തീകരിച്ചു വരികയാണ്.

ഇക്കാര്യവും പാലത്തിൽ സ്ഥാപിക്കുന്നതിന് ആവശ്യമായ ക്രെയിനുകളും ലോഞ്ചറുകളും നിർമാണ കമ്പനിയായ വിശ്വ സമുദ്ര എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് എത്തിച്ചു നൽകിയിട്ടുള്ളത്.

പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പണികൾ ഉടൻ ആരംഭിക്കും. കരുനാഗപ്പള്ളി ഫ്ലൈ ഓവർ നിർമാണത്തിനുള്ള പൈലിംഗ് ജോലികൾ സമിതി പരിശോധിച്ചു. ഗർഡറുകളുടെ നിർമാണം സമീപ പ്രദേശങ്ങളിൽ പുരോഗമിച്ചു വരുന്നു.

ഹൈവേയുടെ നിർമാണത്തിന് ആവശ്യമായ ടാർ മിക്സിംഗ് പ്ലാന്‍റിന്‍റെ നിർമാണം ചവറ കെഎംഎംഎല്ലിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരംഭിച്ചു. നിർമാണ യൂണിറ്റിന്‍റെ പണികൾ ഒരു മാസത്തിനകം പൂർത്തീകരിക്കും. പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ അനുമതി ലഭ്യമായിട്ടുള്ള പ്ലാന്‍റിന്‍റെപ്രവർത്തനം ആരംഭിക്കുന്നതിനും,പ്ലാന്‍റിൽ നിന്നും മിക്സ് എടുത്ത് അടുത്ത കാലവർഷത്തിനു മുമ്പ് റോഡ് നിർമാണം പൂർത്തിയാക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തി. ആധുനിക കംപ്യൂട്ടറൈസ്ഡ് മിക്സിംഗ് യൂണിറ്റ് ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.

അതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ യൂണിറ്റിൽ നിന്നും ഉണ്ടാകില്ല. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ച സമയത്തിനകം റോഡ് നിർമാണം തീർക്കാൻ സമിതി നിർദേശം നൽകി.

സമിതി അംഗങ്ങളായ നാഷണൽ ഹൈവേ റീജണൽ ഓഫീസർ കേരള, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹെഡ് ക്വാർട്ടേഴ്സ്, കൊല്ലം നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ, വിശ്വ സമുദ്ര എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥന്മാർ എന്നിവർ പരിശോധനയിലും തുടർന്നുള്ള വിലയിരുത്തലിലും പങ്കെടുത്തു.