ഓയില്‍പാമിലെ കുറുന്തോട്ടി ശേഖരണം നിയമാനുസൃതമാക്കണം: സിഐടിയു
Monday, August 19, 2024 5:53 AM IST
അഞ്ചല്‍: ഓയില്‍പാമിലെ കുറുന്തോട്ടി ശേഖരണം നിയമാനുസൃതമാക്കണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹന്‍ ആവശ്യപ്പെട്ടു. ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് കണ്ടന്‍ചിറ എസ്റ്റേറ്റ് സന്ദര്‍ശിച്ചശേഷം കുറുന്തോട്ടി വിവാദത്തില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി മാത്രമുള്ള കണ്ടന്‍ചിറ എസ്റ്റേറ്റിലെ കുറുന്തോട്ടി ശേഖരിക്കാൻ തൊഴിലാളികളെയോ തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരെയോ ചുമതലപ്പെടുത്തണം.

തൊഴിലാളികള്‍ മുഖേന ശേഖരിക്കുന്ന കുറുന്തോട്ടി ടെൻഡര്‍ അടക്കമുള്ള നടപടികളിലൂടെ പുറത്ത് വില്പന നടത്താനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഓയില്‍പാമിന് അധിക വരുമാനം നല്‍കും. തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യും.
ഇത്തരത്തില്‍ കുറുന്തോട്ടി ശേഖരിച്ച് പട്ടിക വര്‍ഗ സൊസൈറ്റിയില്‍ നല്‍കിയ ഉദ്യോഗസ്ഥരെ നാടുകടത്തുന്ന നിലപാടാണ് ഓയില്‍പാം അധികൃതര്‍ സ്വീകരിക്കുന്നത്.

വനം വകുപ്പ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കുറുന്തോട്ടി അനധികൃതമായി ശേഖരിച്ചു വില്പന നടത്തിയതായ കണ്ടെത്തലിനെ തുടര്‍ന്ന് മാനേജര്‍ അടക്കം മൂന്നുപേര്‍ അന്വേഷണം നേരിടുകയാണ്.

അനധികൃതമായി കുറുന്തോട്ടി ശേഖരിക്കുകയും അത് വില്പന നടത്തുകയും ചെയ്തതായി ഓയില്‍പാം അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതോടെ ചിതറ എസ്റ്റേറ്റ് മാനേജര്‍, കണ്ടന്‍ചിറ അസിസ്റ്റന്‍റ് മാനേജര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ എന്നിവരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു.

ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കുറുന്തോട്ടി വിവാദത്തില്‍ ഐഎന്‍ടിയുസി, ബിഎംഎസ് ഉള്‍പ്പടെയുള്ള യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.