ഒ. മാധവന്‍റെ ജന്മശതാബ്ദിക്ക് ഇന്നു തിരശീല ഉയരും : അരങ്ങുണരുന്ന നാടക ഓർമകളുടെ വസന്തകാലം
Monday, August 19, 2024 5:53 AM IST
സന്തോഷ് പ്രിയൻ

കൊല്ലം: നാടകരംഗത്തെ അതികായൻ ഒ. മാധവന്‍റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തിരശീല ഉയരുന്പോൾ നല്ല നാടകങ്ങളെ നെഞ്ചോട് ചേർത്ത മലയാളി മനസിൽ ഓർമകളുടെ വസന്തകാലം വിരുന്നിനെത്തുന്നു.

കാളിദാസ കലാകേന്ദ്രത്തിന്‍റെ അമരക്കാരനായിരുന്നു ഒ.മാധവൻ. ‌അദ്ദേഹത്തിന്‍റെ ജീവിതം അന്വർഥമാക്കുന്ന പ്രമേയവുമായി അച്ഛൻ എന്ന നാടകം ഇന്ന് വേദിയിൽ അവതരിപ്പിച്ചാണ് ശതാബ്ദിയാഘോഷങ്ങൾക്ക് തിരി തെളിയുന്നത്. ഒ.മാധവൻ കെപിഎസി വിട്ടാണ് കാളിദാസ കലാകേന്ദ്രം തുടങ്ങിയത്.

ആദ്യനാടകമായ ‘ഡോക്ടർ’ മുതൽ അസ്വാദകർക്ക് എക്കാലവും ഒാർത്തുവയ്ക്കാൻ നല്ല നാടകങ്ങൾ സമ്മാനിച്ചാണ് ജീവിതത്തിന്‍റെ അരങ്ങൊഴിഞ്ഞത്. കാളിദാസ കലാകേന്ദ്രത്തിലൂടെ അരങ്ങിലൂടെ പേരെടുത്തശേഷം സിനിമയിലെത്തി ചിരപ്രതിഷ്ഠനേടിയ നിരവധി നടന്മാരെ ഒ. മാധവൻ കൈപിടിച്ചുയർത്തി. തിലകൻ, കവിയൂർ പൊന്നമ്മ, കൊച്ചിൻ അമ്മിണി, മണവാളൻ ജോസഫ് തുടങ്ങിയവർ അതിൽ ചിലർ മാത്രം.

ആലപ്പുഴ ജില്ലയിലെ ചുനക്കരയിൽ തറയിൽ ഉമ്മിണിയുടേയും കുട്ടിയമ്മയുടേയും പത്തു മക്കളിൽ മൂത്തവനായാണ് ഒ.മാധവന്‍ ജനിച്ചത്. കോളജ് പഠനകാലത്ത് വിദ്യാർഥി ഫെഡറേഷനിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തി. അഭിനയത്തോടുള്ള ഭ്രമത്താൽ കെപിഎസിയിലെത്തുകയായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിൽ മീനാക്ഷി എന്ന പെൺകുട്ടിയെ അനശ്വരമാക്കിയ വിജയകുമാരിയെ ജീവിത സഖിയാക്കി. കെപിഎസിയുടെ പിടിയിറങ്ങുന്പോൾ വിജയകുമാരിയും ഒപ്പമുണ്ടായിരുന്നു.

പിന്നീടാണ് ഒഎൻവി കുറുപ്പ്, ജി.ദേവരാജൻ തുടങ്ങിയവരുടെ സഹായത്തോടെ കാളിദാസകലാകേന്ദ്രം തുടങ്ങി. ഇതോടെ മലയാള നാടകചരിത്രത്തിലെ പുതിയ കാലത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നു. സമിതിയിലെ ബാലനടനും ഒ. മാധവന്‍റെ മകനുമായ മുകേഷ് സിനിമയിലും പ്രശസ്തനായി. മുകേഷ് കൊല്ലത്തെ എംഎൽഎയാണിപ്പോൾ.

ഒ. മാധവന്‍റെ 100-ാമത് ജന്മവാർഷികത്തോടൊപ്പം കാളിദാസ കലാകേന്ദ്രത്തിന്‍റെ 61-ാമത് നാടകവുമാണ് ഇന്ന് വൈകുന്നേരം ആറിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്ന അച്ഛൻ എന്ന നാടകം.