മനുഷ്യരുടെ നിലനില്പിന് കൃഷിക്ക് വലിയ പങ്ക്: മന്ത്രി കെ.എന്‍. ബാലഗോപാല്‍
Monday, August 19, 2024 5:53 AM IST
കൊല്ലം: മനുഷ്യനിര്‍മിതമായ ആഘാതങ്ങള്‍ പ്രകൃതിയില്‍ ഏല്പിക്കുന്ന ക്ഷതങ്ങളില്‍ നിന്ന് സംരക്ഷണമേകി മനുഷ്യരാശിയുടെ നിലനില്പ് തുടര്‍ന്നുപോകാന്‍ കൃഷി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

കൊട്ടാരക്കര ഗാന്ധി ലെനിന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ കൊട്ടാരക്കര നഗരസഭയുടെ കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂല്യ വര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷി ചെയ്യാൻ പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. നീര്‍ത്തട സംരക്ഷണത്തിന് സമഗ്ര കൊട്ടാരക്കര' പദ്ധതിയിൽ പ്രാഥമിക പരിഗണന നല്‍കും.

കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലസേചനം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. വീടുകളില്‍ മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം ഭൂമിയില്‍ നിലനിര്‍ത്താനാവശ്യമായ പദ്ധതി നടപ്പാക്കും.

കൊട്ടാരക്കര ബൈപ്പാസ് നിര്‍മാണം, മുന്‍സിപ്പല്‍ ഓഫീസിന്‍റെ നിര്‍മാണം, വിദ്യാഭ്യാസ കോംപ്ലക്‌സ്, വര്‍ക്ക് നിയര്‍ ഹോം പദ്ധതി പ്രകാരമുള്ള ഐടി പാര്‍ക്കുകള്‍ എന്നിവ കൊട്ടാരക്കരയിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വനജ രാജീവ് അധ്യക്ഷയായി. കൗണ്‍സിലര്‍മാര്‍, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കര്‍ഷകരെ ആദരിക്കലും അവാര്‍ഡ് ദാനവും മന്ത്രി നിര്‍വഹിച്ചു.