ട്രോളിംഗ് നിരോധനം നാളെ തീരും; പ്രതീക്ഷയോടെ മത്സ്യമേഖല
Tuesday, July 30, 2024 3:52 AM IST
ചവറ: ട്രോളിംഗ് നിരോധനം 31 ന് അർധരാത്രി മുതല്‍ നീങ്ങും. രാത്രി 12 ന് നീണ്ടകര പാലത്തിന് താഴെ കുറുകെ കെട്ടിയിരികുന്ന ചങ്ങല അധികൃതർ നീക്കം ചെയ്യുന്നതോടെ വിസിൽ മുഴുങ്ങും.

ഇതോടെ ബോട്ടുകൾ കടലിലേയ്ക്ക് പോകും. ഇതിനോടനുബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായി. ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യങ്ങൾക്ക് വലിയ വിലവർധന ഉണ്ടായിരുന്നു. കഴിഞ്ഞ ട്രോളിംഗ് നിരോധനം മുതൽ മത്സ്യസമ്പത്ത് കാര്യമായി ലഭിക്കാത്തതിനാൽ ഈ മേഖലയിലെ ജീവിതം കൂടുതൽ ദുരിതത്തിലാണ്.

ബോട്ടുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് പെയിന്‍റിംഗ് നടത്തി ഭീമമായ തുക ചെലവാക്കിയാണ് ഭൂരിഭാഗം ബോട്ടുകളും ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽ പോകാൻ ഒരുങ്ങുന്നത്.

ഹാർബറിന് സമീപവും മറ്റ് ഇതര കടവുകളിൽ കിടക്കുന്ന ബോട്ടുകളിൽ ജിപിഎസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ്,വല, വെള്ളം , ഐസ് തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിലായി കയറ്റി തുടങ്ങി.

നിരോധനത്തെ തുടർന്ന് നാട്ടിൽ പോയ മറുനാടൻ തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിലായി നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ എത്തിച്ചേർന്നിട്ടുണ്ട്. കൊല്ലത്ത് നിന്ന് 1800 ൽപരം ബോട്ടുകൾ 31ന് അർധരാത്രിയോടെ കടലിലേയ്ക്ക് പോകും.


വർഗീസ് എം കൊച്ചുപറമ്പിൽ