ജില്ലാ വികസന സമിതി നിർദേശം: ഡിജിറ്റല്‍ സര്‍വേ വേഗത്തിലാക്കും ചികിത്സാ സഹായം സമയത്തിന് നൽകും
Monday, July 29, 2024 6:17 AM IST
കൊല്ലം: ജില്ലയില്‍ വിവിധ പദ്ധതി നിര്‍വഹണങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ നിധി സമയബന്ധിതമായി ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതലായി സര്‍വേ ഉദ്യോഗസ്ഥരെ വിന്യസിച്ചു നടപടികള്‍ പൂര്‍ത്തിയാക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പദ്ധതി വിശകലനവും ആവിഷ്‌കരിക്കേണ്ട പദ്ധതികളും ചര്‍ച്ച ചെയ്തു. കൊല്ലം -പുനലൂര്‍ ചെങ്കോട്ട റെയില്‍ പാതയ്ക്ക് സമീപം താമസിക്കുന്നവരുമായി റെയില്‍വേയുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കണമെന്ന് പി.എസ്.സുപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വേ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം ലഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ തിരക്കിന് ആനുപാതമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാൽ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സിഎംഡി ആര്‍എഫ് ചികിത്സാ സഹായം കാലതാമസം കൂടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഐസിയു നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. ഫാത്തിമ ഐലന്‍ഡ് നിവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കുന്ന പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടൻ പൂര്‍ത്തിയാക്കണമെന്ന് സുജിത് വിജയന്‍പിള്ള എംഎല്‍എ ആവശ്യപ്പെട്ടു. ചവറ സര്‍ക്കാര്‍ കോളജിന്‍റെ കെട്ടിട നിര്‍മാണത്തിനും നീണ്ടകര ദളവാപുരം പാലത്തിന്‍റെ നിര്‍മാണത്തിനും ആവശ്യമായ സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രാരംഭമായി പൂര്‍ത്തിയാക്കേണ്ട സര്‍വേ നടപടികള്‍ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് ജി.എസ്. ജയലാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ആവശ്യമുള്ള ഉദ്യോഗസ്ഥരെ ഇതിലേക്കായി പുനര്‍വിന്യസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പുനര്‍ഗേഹം പദ്ധതിയില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോയവരിൽ തിരികേ എത്തിയവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം. നൗഷാദ് എംഎല്‍എ ആവശ്യപ്പെട്ടു.

കൊല്ലം ഗസ്റ്റ് ഹൗസിന്‍റെ നവീകരണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഞാങ്കകടവ് കുടിവെള്ളപദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാൻ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുണ്ടറ പഞ്ചായത്ത് റോഡ് പുനര്‍നിര്‍മിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്നും കുണ്ടറ മണ്ഡലത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ പുനര്‍നിര്‍മാണം ദ്രുതഗതിയില്‍ നടത്തണമെന്നും പി.സി. വിഷ്ണുനാഥ് എംഎല്‍എ ആവശ്യപ്പെട്ടു. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പുതുക്കി പണിയണമെന്നും അല്ലാത്തപക്ഷം താത്ക്കാലികമായി മറ്റൊരു സ്ഥലത്തേയ്ക്ക് ബസ് സ്റ്റാന്‍ഡ് പുനസ്ഥാപിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

പത്തനാപുരം ബൈപാസ് റോഡിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയ്ക്കുവേണ്ടി വിവിധ ഘട്ടങ്ങളിലായി 16 കോടി രൂപയാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. അതില്‍ പ്രാരംഭ നടപടികള്‍ക്കായി നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടത്തണമെന്ന് ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്‍റെ പ്രതിനിധി ആവശ്യപ്പെട്ടു.

പത്തനാപുരത്തെ ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നും പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയില്‍ പോലീസ് സേനയില്‍ സിറ്റിയിലും റൂറല്‍ മേഖലയിലും നര്‍ക്കോട്ടിക് ഡിവൈഎസ്പി മാരുടെ കുറവ് ഉള്ളതിനാല്‍ ഒഴിവുകള്‍ നികത്തണമെന്നും ലഹരി വസ്തുക്കള്‍ വര്‍ധിക്കുന്നത് തടയുന്നതിനായി എക്‌സൈസ് വകുപ്പിന് അധികാരം കൂടുതല്‍ നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

ജനപ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളിലും നിര്‍ദേശങ്ങളിലും നടപടികള്‍ കൈക്കൊള്ളുമെന്ന് അധ്യക്ഷനായ ജില്ലാകളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.

ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.