കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചും ഫണ്ട് യഥാസമയം നൽകാതെയും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അടൂർ പ്രകാശ് എംപി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി ഡിസിസിയിൽ ചേർന്ന മിഷൻ 2025 നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, എ ഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, കെ പിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, നേതാക്കളായ കെ.സി. രാജൻ, എ. ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല, എഴുകോൺ നാരായണൻ, എൻ. അഴകേശൻ,
ആർ. രാജശേഖരൻ, പി. ജർമിയാസ്, സൂരജ് രവി, എൽ. കെ. ശ്രീദേവി, ബിന്ദുജയൻ, കെ. ബേബിസൺ, നടുക്കുന്നിൽ വിജയൻ, എൻ. ഉണ്ണികൃഷ്ണൻ, കെആർവി സഹജൻ, എസ്. വിപിനചന്ദ്രൻ, ആർ. അരുൺരാജ്, എ.കെ. ഹഫീസ്, അൻവർ സുൽഫിക്കർ, ഫേബ സുദർശൻ, വെഞ്ചേമ്പ് സുരേന്ദ്രൻ, നെൽസൺ സെബാസ്റ്റ്യൻ, കെ. കൃഷ്ണൻകുട്ടി നായർ, കെ.ജി. രവി, എം.വി. ശശികുമാരൻ നായർ, അലക്സ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.