ബന്ധുവിനു നേരേയുള്ള കൊലപാതക ശ്രമം: പ്രതി അറസ്റ്റിൽ
Monday, July 29, 2024 6:17 AM IST
ശാസ്താംകോട്ട: ശൂരനാട് കുമരംചിറയിൽ ബന്ധുവിനേയും സ്വന്തം സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശൂരനാട് പോലീസിന്‍റെ പിടിയിലായി.തൊടിയൂർ പുലിയൂർ വഞ്ചി ഷാനവാസ് മൻസിലിൽ ഷാനവാസ് ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 22 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

തടി കച്ചവടത്തിൽ പങ്കു ചേർക്കാത്ത വിരോധത്തിൽ മാതൃ സഹോദരിയുടെ പുത്രനേയും സുഹൃത്തിനേയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ശാസ്താംകോട്ട, ചവറ തുടങ്ങിയ സ്റ്റേഷനുകളിലെ വധശ്രമ കേസുകളിൽ പ്രതിയായ ഇയാൾ സ്വന്തമായി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാതെയും സ്വന്തം കുടുംബവുമായി നേരിട്ട് കൂടുതൽ ബന്ധം പുലർത്താതെയും കഴിഞ്ഞു പോന്നു.

തുടർന്ന് പ്രതിയുടെ ചില മുൻകാല സുഹൃത്തുക്കളെ പോലീസ് നിരീക്ഷിച്ച് തുടങ്ങി. ഇതിനിടെ ഇടകുളങ്ങര ഭാഗത്ത് ചില കെട്ടിടങ്ങളുടെ ടെറസുകളിൽ പ്രതി ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചു. ശൂരനാട് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, സബ് ഇൻസ്പെക്ടർമാരായ രാജേഷ്, പോൾ, എ .എസ് . ഐ സതീഷ് എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.