കുളത്തൂപ്പുഴയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു
Monday, July 29, 2024 6:03 AM IST
കുളത്തൂപ്പുഴ: ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കുളത്തൂപ്പുഴ ടൗണിനെ രക്ഷിക്കാന്‍ ഗതാഗത പരിഷ്ക്കരണത്തിനു പദ്ധതി ഒരുങ്ങുന്നു.

ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പോലീസും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. കുളത്തൂപ്പുഴ ജംഗ്ഷനിലെ എല്ലാ അനധികൃത പാര്‍ക്കിംഗുകളും ഒഴിവാക്കുകയും ടൗണിലെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക താവളങ്ങള്‍ അനുവദിക്കുകയും ചെയ്യും.

പ്രദേശത്തെ ഓട്ടോകള്‍ക്ക് നമ്പര്‍ക്രമം ഏര്‍പ്പെടുത്തി പോലീസില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ വിതരണം ചെയ്യും. പുറമേ നിന്ന് എത്തുന്ന വാഹനങ്ങള്‍ അംഗീകൃത സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല.

ആനക്കൂട് കവല മുതല്‍ വനശ്രീ കേന്ദ്രം വരേയും ഗ്രാമപഞ്ചായത്ത് ഓഫീസ് കവല മുതല്‍ കൈതക്കാട് ഇന്ധന വിതരണകേന്ദ്രം വരേയുമുള്ള പാതയുടെ ഒരുവശത്തും, പൊതുചന്ത പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ ചന്തക്കുള്ളിലും വാഹനങ്ങള്‍ നിര്‍ത്തിയിടാൻസംവിധാനമൊരുക്കും.

ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കാനും നിയന്ത്രിക്കാനുമായി ട്രാഫിക് വാര്‍ഡനെ നിയമിച്ച് പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ നിശ്ചിത തുക ശേഖരിച്ച് വേതനം നല്‍കും. സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. നിലവിലുളള നാലു ഓട്ടോ സ്റ്റാൻഡുകള്‍ നിലനിര്‍ത്തും.

ഇതോടൊപ്പം ഒരേ സമയം 10 വാഹനങ്ങളില്‍ കൂടുതല്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. സവാരി പുറപ്പെടുന്ന മുറയ്ക്ക് മാത്രമാണ് മറ്റ് ഓട്ടോകള്‍ ക്രമം പാലിച്ച് സ്റ്റാന്‍ഡില്‍ സവാരിക്കായി എത്താന്‍ അനുവദിക്കുകയുളളൂ.

യോഗ തീരുമാനങ്ങള്‍ പൊതുജന ശ്രദ്ധക്കായി പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതിനായി മൂന്നു ദിവസം അനുവദിക്കും. തുടര്‍ന്ന് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഓഗസ്റ്റ് ഒന്നു മുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ലൈലാബീവി വ്യക്തമാക്കി.

യോഗത്തില്‍ കുളത്തൂപ്പുഴ സിഐ അനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു എബ്രഹാം, ചന്ദ്രകുമാര്‍, സുഭിലാഷ് കുമാര്‍, സെക്രട്ടറി ഷിബുകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് ജോര്‍ജ് വര്‍ഗീസ് പുളിന്തിട്ട, പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ഓട്ടോറിക്ഷ-ടാക്സി തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.