ചെങ്കോട്ട - കൊല്ലം റൂട്ടിൽ വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങി
Monday, July 29, 2024 6:03 AM IST
എസ്.ആർ. സുധീർ കുമാർ

കൊല്ലം: ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽപ്പാതയിലൂടെ വൈദ്യുതി എൻജിൻ ഉപയോഗിച്ചുള്ള ട്രെയിൻ ഓടിച്ച് ഇന്നലെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് വൈദ്യുതി എൻജിൻ ഉപയോഗിച്ച് സർവീസ് നടത്തി ചരിത്രത്തിൽ ഇടം നേടി. പാലരുവി എക്സ്പ്രസ് ഞായർ പുലർച്ചെ 1.01- ന് ചെങ്കോട്ടയിൽ എത്തി 1.10-ന് പുറപ്പെട്ടതോടെ പുതുചരിത്രം പിറന്നു. തുടർന്ന് കൊല്ലം - ചെന്നൈ എഗ്മൂർ എക്സ്പ്രസും ഗുരുവായൂർ - മധുര എക്സ്പ്രസും ഇതുവഴി വഴി കടന്നുപോയി.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചാണ് തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപ്പാത (കൊല്ലം - ചെങ്കോട്ട) ഇന്നലെ പൂർണമായി വൈദ്യുതിപ്പാതയായത്. ഇന്നലെ മുതൽ കൊല്ലം മുതൽ ചെന്നൈ എഗ്മോർ വരെ വൈദ്യുതി എൻജിനുള്ള വണ്ടികൾ ഓടിത്തുടങ്ങി. കൊല്ലം - പുനലൂർ പാത പൂർണമായും വൈദ്യുതീകരിച്ച് 2022 മുതൽ ഇലക്ട്രിക് ട്രെയിനുകൾ ഓടി വരികയാണ്.

രണ്ടാഴ്ച മുമ്പ് ചെങ്കോട്ടയിലെ 110 കെവി ട്രാക്ഷൻ സബ് സ്റ്റേഷൻ പൂർണമായി പ്രവർത്തന സജ്ജമായതോടെ 49 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ -ചെങ്കോട്ട റൂട്ടിൽ കൂടി വൈദ്യുതി വണ്ടി ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

ചെങ്കോട്ടയിൽ നിന്ന് വൈദ്യുതി പുനലൂരിൽ എത്തിച്ചാണ് ഇന്നലെ മുതൽ ട്രയിൻ സർവീസ് ആരംഭിച്ചത്.അതിന് മുമ്പ് പെരിനാട് സബ് സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി ലഭ്യമാക്കിയാണ്
.അൽപ്പം ചരിത്രംകൊല്ലം - ചെങ്കോട്ട പാതയുടെ ദൈർഘ്യം 94 കിലോമീറ്ററാണ്. 1902 മുതലാണ് ഈ റൂട്ടിൽ കൽക്കരി തീവണ്ടികൾ ഓടിത്തുടങ്ങിയത്. അന്ന് ചരക്ക് ഗതാഗതം മാത്രമാണ് ഉണ്ടായിരുന്നത്.1904- മുതൽ ഈ മീറ്റർ ഗേജ് പാതയിൽ യാത്രാ വണ്ടികൾ സർവീസ് ആരംഭിച്ചു.

കാലക്രമേണെ കൽക്കരി എൻജിനുകൾ മീറ്റർഗേജ് ഡീസൽ ലോക്കോകളായി മാറി. കൊല്ലം - പുനലൂർ പാത 2010-ലും പുനലൂർ -ചെങ്കോട്ട റൂട്ട് 2018-ലും ബ്രോഡ്ഗേജ് പാതയായി ഉയർത്തി. ഇതോടെ എൻജിനുകൾ ഡീസൽ ആൽക്കോ ലോക്കോകളായി പരിണമിച്ചു. അതിനു ശേഷം കൂടുതൽ ശക്തിയുള്ള ഇഎംഡി ശ്രേണിയിൽപ്പെട്ട ഡീസൽ - ഇലക്ട്രിക്ക് ലോക്കോകളാണ് ഉപയോഗിച്ച് വരുന്നത്.